മസ്കത്ത്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് സിസ്റ്റത്തിന് (വിദൂര ജോലിക്ക്) പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി തൊഴിൽ മന്ത്രാലയം.വിദൂര ജോലികൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ വിശദീകരിക്കുന്ന മന്ത്രിതല തീരുമാനം തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസംപുറപ്പെടുവിച്ചു. ഉൽപ്പാദനക്ഷമത, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സന്തുലിതമാക്കുന്ന വ്യക്തമായ നിയമ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
തൊഴിൽ നിയമത്തിന് (റോയൽ ഡിക്രി നമ്പർ 53/2023) അനുസൃതമായി പുറപ്പെടുവിച്ച ഈ തീരുമാനം, വിദൂര ജോലി ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിർവചിക്കുന്നു. ഒമാനിന് പുറത്തുള്ള തൊഴിലാളികളുമായി വിദൂര ജോലി കരാറുകൾ ഏർപ്പെടാൻ പാടില്ല എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വിവര, ആശയവിനിമയ സാങ്കേതികവിദ്യ (ഐ.സി.ടി) ഉപകരണങ്ങൾ ഉപയോഗിച്ച് ജോലിസ്ഥലത്തിന് പുറത്ത് ഒമാനിൽ നിർവഹിക്കുന്ന ചുമതലകളെയാണ് വിദൂര ജോലിയായി നിർവചിച്ചിരിക്കുന്നത്.റിമോട്ട് വർക്ക് സിസ്റ്റത്തിന് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തൊഴിൽ നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചുള്ള അവകാശങ്ങളും കടമകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.