മസ്കത്ത്: വിടപറഞ്ഞ പ്രിയങ്കരനായ ഭരണാധികാരിയുടെ ഒാർമകളിൽ കണ്ണീരടങ്ങാതെ രാ ജ്യം. രാജ്യത്തെ ഇല്ലായ്മകളിൽനിന്ന് പുരോഗതിയുടെ രാജപാതയിലേക്ക് കൈപിടിച്ചുയ ർത്തിയ യുഗപ്രഭാവെൻറ വിയോഗം ഉൾക്കൊള്ളാൻ ഇനിയും സ്വദേശികൾക്ക് സാധിച്ചിട്ടില്ല. സുൽത്താെൻറ ഒാർമകളിൽ പൊട്ടിക്കരയുന്ന സ്വദേശികൾക്ക് ഒപ്പം വിദേശികളും സങ്കടക്ക ടലിൽ തന്നെയാണ്.
തുടർച്ചയായ മൂന്നാം ദിവസവും മസ്കത്ത് അടക്കം രാജ്യത്തിെൻറ വിവ ിധ ഭാഗങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. ഭക്ഷണസാധനങ്ങളടക്കം അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും ഫാർമസികളും േഹാട്ടലുകളും മാത്രമാണ് തുറന്നിട്ടുള്ളത്. നിരത്തുകളും വിജനമാണ്. വാഹനങ്ങളുടെ എണ്ണം പൊതുവെ കുറവാണ്. ഒൗദ്യോഗിക ദുഃഖാചരണത്തിെൻറ ഭാഗമായ പൊതു അവധി ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച മുതലാണ് ഒാഫിസുകൾ പ്രവർത്തിക്കുക. സുൽത്താെൻറ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ കൂടുതൽ ലോകനേതാക്കൾ തിങ്കളാഴ്ചയും മസ്കത്തിലെത്തി. അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് അനുശോചനങ്ങൾ സ്വീകരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ആയിരിക്കും അനുശോചനങ്ങൾ സ്വീകരിക്കുന്ന ചടങ്ങ് ഉണ്ടായിരിക്കുകയെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
സുൽത്താൻ ഖാബൂസിനെ ഖബറടക്കിയിരിക്കുന്ന ഗാലയിലെ ഖബർസ്ഥാനിലേക്ക് നിരവധി സ്വദേശികളാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി എത്തിയത്. സ്ത്രീ-പുരുഷ ഭേദെമന്യേ എത്തുന്നവർ പ്രാർഥനയും ഖുർആൻ പാരായണവുമായി ഏറെ സമയം ചെലവഴിച്ചാണ് മടങ്ങുന്നത്. ഖബർസ്ഥാന് ഉള്ളിലേക്ക് പ്രവേശനമില്ലാത്തതിനാൽ ചുറ്റുമതിലിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നാണ് ഇവർ പ്രാർഥന നിർവഹിക്കുന്നത്. പ്രാർഥനക്കിടെ പലരും വിങ്ങിപ്പൊട്ടുന്ന കാഴ്ചകളും സമൂഹ മാധ്യമങ്ങളിൽ ധാരാളമായി പങ്കുവെക്കപ്പെടുന്നുണ്ട്.
സൗദി ഭരണാധികാരി സൽമാൻ രാജാവ്, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ബഹ്റൈൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ രാജകുമാരൻ, മുൻ ഖത്തർ ഭരണാധികാരി ൈശഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, യു.എ.ഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, മുൻ ലബനീസ് പ്രധാനമന്ത്രി നജീബ് മികാതി തുടങ്ങിയ രാഷ്ട്ര നേതാക്കൾ തിങ്കളാഴ്ച അനുശോചനം അറിയിക്കാനെത്തി.
വിശിഷ്ടാതിഥികളുടെ സന്ദർശനം മുൻനിർത്തി സുൽത്താൻ ഖാബൂസ് ഹൈവേയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വിശിഷ്ടാതിഥികൾക്ക് പുറമെ ഒമാെൻറ വിവിധ ഗവർണറേറ്റുകളിൽനിന്നും വിലായത്തുകളിൽനിന്നുമുള്ള സ്വദേശികളും അനുശോചനം രേഖപ്പെടുത്താൻ കൊട്ടാരത്തിലെത്തി. പ്രവാസി മലയാളി വ്യവസായി ഡോ. പി. മുഹമ്മദലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദും രാജകുടുംബാംഗങ്ങളും ഇവരിൽനിന്ന് അനുശോചനം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.