മസ്കത്ത്: അധികൃതരുടെ തുടർച്ചയായുള്ള അഭ്യർഥനകൾക്ക് ചെവികൊടുക്കാതെ ഒമാനിൽ പലയിടത്തും ഇപ്പോഴും വലിയ ഒത്തുചേരലുകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങളും പാലിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റിയുടെ ഏഴാമത് പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇൗ സാഹചര്യത്തിൽ കർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശം ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇൗ നിർദേശം സുപ്രീം കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതായും ആരോഗ്യ മന്ത്രി പറഞ്ഞു. കർഫ്യൂ ഏർപ്പെടുത്തിയാലും ഇല്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം. രാജ്യത്ത് ഇതുവരെ 61000 കോവിഡ് പരിശോധനകളാണ് നടന്നത്. 96 പേരാണ് ആശുപത്രികളിൽ ഉള്ളത്. ഇതിൽ 31 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ് ബാധിതരായ വിദേശികളുടെ ചികിത്സാ ചെലവ് വഹിക്കേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്വമാണെന്ന് ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. പരിശോധന സൗജന്യമാണ്. സ്പോൺസറില്ലാത്ത വിദേശികളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗണും മത്ര വിലായത്തിലെയും ജഅ്ലാൻ ബനീ ബുആലിയിലെയും സാനിറ്ററി െഎസൊലേഷനും ഇൗ മാസം 29 വരെ തുടരും. കോവിഡ് കേസുകൾ കുറയുന്നതിന് അനുസരിച്ചാകും നിയന്ത്രണങ്ങൾ നീക്കുക. മത്ര സൂഖ് മേഖലയിലെ രോഗബാധ കുറയുന്നുണ്ട്. വാദികബീർ, ഹമരിയ മേഖലകളിലാണ് രോഗപകർച്ച ഇപ്പോൾ കൂടുതലെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കം നിർദേശങ്ങൾ ലംഘിച്ച് ഒമാനിൽ കഴിഞ്ഞയാഴ്ച 150 പേർ പെങ്കടുത്ത വിവാഹ ചടങ്ങ് നടന്നു. ഇതിൽ പെങ്കടുത്ത പെൺകുട്ടിക്ക് കോവിഡ് ബാധയുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒത്തുചേരലിനെ കുറിച്ച് അറിയുന്നത്. കോവിഡിെൻറ ലക്ഷണങ്ങളുണ്ടായിട്ടും െഎസൊലേഷൻ നടപടികൾ പാലിക്കാതിരുന്ന മറ്റൊരാൾ കുടുംബത്തിലെ 17 പേർക്കാണ് രോഗം പകർന്നുനൽകിയത്. 60 വയസുള്ള മാതാവും ചെറിയ കുഞ്ഞും സഹോദരിയുമടക്കമുള്ളവരാണ് രോഗബാധിതരായത്. ഇതിൽ സഹോദരിയുടെ വൃക്ക തകരാറിലാവുകയും ചെയ്തു. ചില കമ്പനികളുടെയും സ്പോൺസർമാരുടെയും നിരുത്തരവാദപരമായ സമീപനങ്ങൾ രോഗബാധ വർധിക്കാൻ കാരണമായിട്ടുണ്ട്. ഒരു ഗവർണറേറ്റിൽ കൂടിചേരൽ സംഘടിപ്പിച്ചയാളെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചയാൾ സ്പോൺസർ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതിരുന്നതിനാൽ 70 പേർക്ക് ഒപ്പം താമസിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തുറക്കാൻ അനുമതി ലഭിച്ച വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ മാർഗ നിർദേശങ്ങൾ പൂർണമായി പാലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്ഥാപനം അടച്ചിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന കാര്യം അടുത്തയാഴ്ചയിലെ സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമലംഘനങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ട സമയമായതായും അൽ സഇൗദി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിച്ച കോവിഡ് റിലീഫ് ഫണ്ടിലേക്ക് ഇതുവരെ 26.5 ദശലക്ഷം റിയാൽ ആണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 18 ദശലക്ഷം റിയാൽ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഇതുവരെ ചെലവഴിച്ചു.
കോവിഡ് പാരമ്യതയിൽ നിൽക്കുന്ന സമയമായതിനാൽ ചെറിയ പെരുന്നാൾ സമയത്തും യാതൊരു ഒത്തുചേരലുകളും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഒാപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ സാൽമി പറഞ്ഞു. സാമൂഹിക ഒത്തുചേരലുകൾ സംബന്ധിച്ച് വിവരം ലഭിക്കുന്ന മുറക്ക് ഉടനടി നടപടി സ്വീകരിക്കുമെന്നും അൽ സാൽമി പറഞ്ഞു. നിലവിൽ ഒരു ദിവസം 1500 മുതൽ 2000 സാമ്പിളുകൾ വരെയാണ് പരിശോധിക്കുന്നതെന്ന് ഡിസീസ് സർവൈലൻസ് ആൻറ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി പറഞ്ഞു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.