മസ്കത്ത്: ഒമാൻ എയർ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസുകൾ തൽക്കാലം നി ർത്തില്ല. ബോയിങ് 737 മാക്സ് നിരയിലുള്ള വിമാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക് ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് ഒമാൻ എയർ ട്വിറ്ററിൽ അറിയിച്ചു. ഞായറാഴ്ച ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ദേശീയ വിമാന കമ്പനിയുടെ പ്രതികരണം. മാക്സ് നിരയിലുള്ള വിമാനങ്ങൾക്ക് പൊതുവായി എന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന കാര്യം മനസ്സിലാക്കാൻ ബോയിങ് കമ്പനിയുമായും നിരന്തര ബന്ധം പുലർത്തിവരുന്നുണ്ട്. അതിഥികളുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ഒമാൻ എയർ അറിയിച്ചു.
മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. 25 എണ്ണത്തിനുകൂടി ഒമാൻ എയർ ഒാർഡർ നൽകിയിട്ടുണ്ട്. 2017ൽ ബോയിങ് അവതരിപ്പിച്ച മാക്സ് എട്ട് വിമാനം രണ്ടാം തവണയാണ് തകർന്നുവീഴുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ജകാർത്തയിൽ ബജറ്റ് വിമാന കമ്പനിയായ ലയൺ എയറിെൻറ മാക്സ് വിമാനം ടേക്ക്ഒാഫിനുശേഷം തകർന്ന് വീണ് 189 പേർ മരിച്ചിരുന്നു. ഇതോപ്യൻ എയർലൈൻസ് അപകടത്തിനുശേഷം ചൈന മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബോയിങ്ങിനെയും അമേരിക്കൻ ഫെഡറൽ ഏവിയേഷനെയും ബന്ധപ്പെട്ട് വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാകും സർവിസ് പുനരാരംഭിക്കുകയെന്ന് ചൈന അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.