മസ്കത്ത്: വടക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റുകളിൽ മത്സ്യമാർക്കറ്റുകൾ നിർമിക്കുന്നതിനായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. പെട്രോളിയം ഡെവലപ്മെന്റ് ഒമാന്റെ (പി.ഡി.ഒ) ധനസഹായത്തോടെ വടക്കൻ ശർഖിയയിലെ മുദൈബി വിലായത്തിലും ദാഖിലിയയിലെ ആദം വിലായത്തുകളിലുമാണ് മത്സ്യമാർക്കറ്റുകൾ നിർമിക്കുക. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി, അൽ ഖിമ കമ്പനി ബോർഡ് ചെയർമാൻ ഖൽഫാൻ മുസ്സലാം അൽ ഹബ്സി, പി.ഡി.ഒ പ്രതിനിധി അബ്ദുൽ-അമിർ അൽ അജ്മി എന്നിവരാണ് കരാറുകളിൽ ഒപ്പിട്ടത്. 920 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് രണ്ട് മാർക്കറ്റുകളും നിർമിക്കുക. 14 വീതം ഫിഷ് സ്റ്റാളുകളും ഉണ്ടാകും. ഏഴ് സ്റ്റാളുകൾ മത്സ്യം മുറിക്കുന്നതിനായി സജ്ജീകരിക്കും. കഫേ, മൊത്ത ലേലത്തിനുള്ള ഹാൾ, കോൾഡ് സ്റ്റോർ, ഐസ് ഉൽപാദന യൂനിറ്റ് എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.