മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തീൻ സ്ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിലായിരിക്കും പരിപാടികളും പ്രവർത്തനങ്ങളും.
പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികൾ ഓരോ സൈറ്റിലും ഉണ്ടായിരിക്കും. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രധാന സ്ഥലങ്ങൾക്കൊപ്പം, മറ്റ് നിരവധി വേദികളിലും പൊതു, സാംസ്കാരിക പ്രവർത്തനങ്ങൾ നടക്കും. ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. താഖ, മിർബത്ത്, സാദ എന്നീ വിലായത്തുകളിലും സലാലയിലെ അൽ ഹഫ ബീച്ച് മാർക്കറ്റിലും സംഹാര വില്ലേജിലും മറ്റ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സലാല ഇന്റർനാഷനൽ സൈക്ലിങ് ടൂർ, ദോഫാർ ഇന്റർനാഷനൽ ഡ്രാഗ് റേസിങ് ചാമ്പ്യൻഷിപ്, സലാല മാരത്തൺ, ദോഫാർ ഖരീഫ് പരമ്പരാഗത ആയുധ മത്സരം തുടങ്ങിയ പ്രധാന കായിക ഇനങ്ങളും സീസണിൽ നടക്കും.സലാലയിലെ അൽ മുറൂജ് തിയറ്ററിൽ നടക്കുന്ന സാംസ്കാരിക പ്രവർത്തനങ്ങളിൽ പ്രാദേശിക, അന്തർദേശീയ എഴുത്തുകാരുടെയും ചിന്തകരുടെയും സംഭാവനകളോടെ സെമിനാറുകളും മറ്റ് പരിപാടികളും നടക്കും. ഔഖാദ് പാർക്കിൽ ചിൽഡ്രൻസ് ടൈം എന്ന പേരിൽ ഒരു പ്രത്യേക കുടുംബ മേഖല ആരംഭിച്ചിട്ടുണ്ട്. ഇത് സംവേദനാത്മക വിദ്യാഭ്യാസ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പൈതൃക പ്രമേയമുള്ള റിട്ടേൺ ടു ദി പാസ്റ്റ് ഏരിയ പുതിയ തിയറ്റർ ഇടങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾക്കുള്ളശേഷി എന്നിവ ഉപയോഗിച്ച് പുനർരൂപകൽപന ചെയ്തിട്ടുണ്ട്. ഇത്തീൻ സ്ക്വയറിൽ, 2025 സീസണിൽ ആഴത്തിലുള്ള ഓഡിയോവിഷ്വൽ അനുഭവങ്ങളുടെ വിപുലമായ ഒരു പരിപാടി അവതരിപ്പിക്കും. കഴിഞ്ഞ വർഷം ഷെഡ്യൂൾ ചെയ്തിരുന്ന ലൈറ്റ്, സൗണ്ട്, ലേസർ ഷോകളുടെ എണ്ണം കഴിഞ്ഞ വർത്തെ 600 ൽ നിന്ന് ഈ വർഷം ഏകദേശം 1,000 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.