മസ്കത്ത്: ദീർഘകാല സാമ്പത്തിക വളർച്ചയെന്ന ലക്ഷ്യം മുൻനിർത്തി ദേശീയ തലത്തിൽ ഏകീ കൃത ആശയവിനിമയ വിവരസാങ്കേതിക വിദ്യാ (െഎ.സി.ടി) നയത്തിന് രൂപംനൽകുന്നു. കരട് നയ ത്തിന് രൂപം നൽകിയശേഷം ഇൗ വർഷംതന്നെ മന്ത്രിസഭാ കൗൺസിലിെൻറ അനുമതിക്കായി സമർപ്പിക്കുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ നയത്തിന് രൂപം നൽകുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഭ്യന്തര ഉൽപാദന വളർച്ചക്കും പിന്തുണ നൽകുന്നതിനുള്ള ആശയവിനിമയ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പുതിയ നയം തയാറാക്കുന്നത്.
ഒമാെൻറ അടുത്തഘട്ട സാമ്പത്തിക-സാേങ്കതിക വികസനത്തിന് അടിത്തറ പാകുന്നതാകും പുതിയ നയം. ഇതുവഴി ആഭ്യന്തര ഉൽപാദന വളർച്ചക്ക് സഹായകരമായ രീതിയിൽ സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സാധിക്കും. മന്ത്രിസഭ കൗൺസിലിന് കരടുനയം സമർപ്പിക്കുന്നതിന് മുന്നോടിയായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾകൂടി തേടുന്നതായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. െഎ.സി.ടിയുമായി ബന്ധപ്പെട്ട ബിസിനസ്-സാമ്പത്തിക അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ഇൗ വർഷം ആദ്യം ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിന് കീഴിൽ ഒമാൻ െഎ.സി.ടി ഗ്രൂപ് രൂപവത്കരിച്ചിരുന്നു. സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ടിന് കീഴിലുള്ള ഒമാൻ െഎ.സി.ടി ഗ്രൂപ്പിൽ ഒമാൻ ബ്രോഡ്ബാൻഡ് കമ്പനി, ഒമാൻ ടവേഴ്സ് കമ്പനി, ബ്ലോക്ക് ചെയിൻ കമ്പനി, സ്പേസ് കമ്യൂണിക്കേഷൻ ടെക്നോളജീസ് കമ്പനി എന്നീ സ്ഥാപനങ്ങളാണ് ഉള്ളത്.
ചരക്കുഗതാഗത മേഖലയുടെ വികസനവും നിക്ഷേപവും ലക്ഷ്യമിട്ടുള്ള സർക്കാർ ഹോൾഡിങ് കമ്പനിയായ അസിയാദിെൻറയും വ്യോമയാന മേഖലയിലെ സമാന രീതിയിലുള്ള ഒമാൻ ഏവിയേഷൻ ഗ്രൂപ്പിെൻറയും മാതൃകയിലാണ് ഇത് രൂപം നൽകിയിരിക്കുന്നത്. െഎ.സി.ടി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, വിവര സാേങ്കതികവിദ്യയുടെ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ സമ്പദ്ഘടനയിലേക്കുള്ള വളർച്ച, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ മാർഗ നിർദേശവും പിന്തുണയും നൽകുന്നതിനായി മികവിെൻറ കേന്ദ്രത്തിെൻറ രൂപം നൽകുക തുടങ്ങിയ ചുമതലകളാണ് ഒമാൻ െഎ.സി.ടി ഗ്രൂപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.