മസ്കത്ത്: നാഷനൽ ഫെറീസ് കമ്പനി ആധുനികവത്കരണത്തിന് ഒരുങ്ങുന്നു. കമ്പനി പ്രവർ ത്തനം സാമ്പത്തികമായി കൂടുതൽ ലാഭകരമാക്കാൻ ലക്ഷ്യമിട്ട് യാത്രികരെയും വാഹനങ്ങളെ യും കൊണ്ടുപോകാൻ കൂടുതൽ ആധുനികവത്കരിച്ച ഫെറികൾ നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എഫ്.സി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ മെഹ്ദി അൽ അബ്ദുവാനി പറഞ്ഞു. ഡീസലിൽ പ്രവർത്തിക്കുന്ന കട്ടമരം അടിസ്ഥാനമാക്കിയുള്ള ഫെറികൾ സർവിസ് ആരംഭിക്കുന്നതിന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ആധുനികമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു. ചെലവു കുറക്കുന്നതിനുള്ള നടപടികൾ വിജയം കാണുന്നതായും സി.ഇ.ഒ പറഞ്ഞു. അഞ്ചുവർഷത്തിനിടെ പ്രവർത്തന ചെലവിൽ അഞ്ചുലക്ഷത്തിലധികം റിയാലിെൻറ കുറവാണ് വരുത്താൻ സാധിച്ചത്. സ്വദേശിവത്കരണ നിരക്ക് 81 ശതമാനത്തിലേക്ക് എത്തിക്കുകയും ചെയ്തു. ജോലിയുടെ വെല്ലുവിളികൾക്കിടയിലും ഇത്ര ഉയർന്ന സ്വദേശിവത്കരണ നിരക്ക് കൈവരിക്കാൻ സാധിച്ചത് അഭിമാനനേട്ടമാണെന്നും സി.ഇ.ഒ പറഞ്ഞു.
2008ൽ പ്രവർത്തനമാരംഭിച്ച എൻ.എഫ്.സി മസ്കത്ത്, ഖസബ്, ലിമ, ദിബ്ബ, ഷിനാസ്, ഷന്ന, മസീറ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് സർവിസ് നടത്തുന്നത്. ഏഴ് ഫെറികളാണ് എൻ.എഫ്.സിക്ക് ഉള്ളത്. 2014ലാണ് ഷന്ന-മസീറ റൂട്ടിൽ സർവിസ് ആരംഭിച്ചത്. മസീറ ദ്വീപിനെ കരയായ ഷന്നയുമായി ബന്ധിപ്പിക്കുന്ന സർവിസിന് രണ്ടു ഫെറികളാണ് എൻ.എഫ്.സി ഉപയോഗിക്കുന്നത്. 12 ഒാളം സ്വകാര്യ ഫെറികളും ഇൗ റൂട്ടിലുണ്ടെങ്കിലും 45 ശതമാനം പേരും എൻ.എഫ്.സി സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. ഇറാനിലെ രണ്ടു തുറമുഖങ്ങളിലേക്കും സർവിസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണക്കുറവ് അടക്കം വെല്ലുവിളികൾ മൂലം ഇത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.