മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 48ാമത് ദേശീയദിനാഘോഷത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. സുൽത്താെൻറ ഭരണത്തിന് കീഴിലെ സുപ്രധാന നേട്ടമാണ് പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളമെന്ന് സയ്യിദ് ഫഹദ് പറഞ്ഞു. സുൽത്താനേറ്റിനെ ലോകത്തിന് മുന്നിൽ വിശാലമായി പ്രതിനിധാനം ചെയ്യാൻ വിമാനത്താവളത്തിന് സാധിക്കുമെന്നും സയ്യിദ് ഫഹദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിമാനത്താവളവും തുറമുഖങ്ങളും റോഡുകളും അടക്കം അടിസ്ഥാന സൗകര്യ വികസനത്തിലെ പുരോഗതി സുൽത്താനേറ്റിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായിക്കും. ഒമാനി പൗരന്മാരുടെ സാംസ്കാരികവും സാമൂഹികവും വികസന പരവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇവ സഹായിക്കുമെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒമാനി വ്യോമയാന മേഖല കൈവരിച്ച ഏറ്റവും മികച്ച പുരോഗതികളിൽ ഒന്നാണ് പുതിയ വിമാനത്താവളമെന്ന് ചടങ്ങിൽ സംസാരിച്ച ഗതാഗത വാർത്താവിനിമയമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു. അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും അനുയോജ്യമായ വിമാനത്താവളങ്ങളിൽ ഒന്നാണിത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് വിമാനത്താവളത്തിന് ശേഷിയുള്ളത്. ഇത് തുടർന്നുള്ള ഘട്ടങ്ങളിൽ 56 ദശലക്ഷമായി വർധിപ്പിക്കാൻ സാധിക്കും. സാമ്പത്തിക മേഖലയുടെയും നിക്ഷേപ മേഖലയുടെയും വളർച്ചക്കും ടൂറിസം വികസനത്തിനും പുതിയ വിമാനത്താവളം പ്രധാനമാണ്. വലുപ്പത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലർത്തുന്ന വിമാനത്താവളം വർഷങ്ങളുടെ ആലോചനക്കും കഠിനപ്രയത്നത്തിനും ശേഷമാണ് യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. ‘ഒമാൻ ദി ഗേറ്റ് ഒാഫ് ദി വേൾഡ്’ എന്ന തലക്കെട്ടിൽ നടന്ന കലാപരിപാടിയും നടന്നു. വിവിധ ഗവർണറേറ്റുകളിലെ ചരിത്ര, പുരാതന, വിനോദ സഞ്ചാര ആകർഷണങ്ങൾ അണിനിരത്തിയുള്ളതായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.