സലാല വിമാനത്താവളത്തലെത്തിയ റഷ്യൻ സഞ്ചാരികളെ സ്വീകരിക്കുന്നു

മോസ്കോ-സലാല സീസണൽ സർവിസിന് തുടക്കം

സലാല: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് സലാലയിലേക്കുള്ള ഒമാൻ എയറിന്റെ ആദ്യ നേരിട്ടുള്ള വിമാനം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതോടെ മോസ്കോ -സലാല സീസണൽ സർവിസിന് തുടക്കമായി.

ആഴ്ചയിൽ രണ്ട് സർവിസുകളാണ് പുതിയ റൂട്ടിൽ ഒമാൻ എയർ നടത്തുക. ദോഫാർ ഗവർണറേറ്റിലേക്കുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റി വർധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർവിസിന്റെ ലക്ഷ്യം. ശീതകാല സീസണിൽ സലാലയിലെ മനോഹരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പുതിയ സർവിസ് മേഖലയിലെ ടൂറിസം മേഖലക്ക് വലിയ ഉണർവ് നൽകുമെന്ന പ്രതീക്ഷ. ആദ്യ സീസണിൽ മാത്രം റഷ്യയിൽ നിന്നായി 7,000ലധികം വിനോദസഞ്ചാരികൾ സലാലയിലെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ.

Tags:    
News Summary - Moscow-Salalah seasonal service begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.