മസ്കത്ത്: പ്രാദേശിക വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഖനന നയം ആറുമാസത്തിനുള്ളിൽ തയാറാകും. ഒമാെൻറ ‘വിഷൻ 2040’ കർമപരിപാടിയിലെ സുപ്രധാന ഖനനനയം അടുത്തവർഷം മുതൽ നടപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ധാതുകയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഫാർ ഗവർണറേറ്റിലെ അൽ ശുവൈമിയയിൽനിന്നും മഞ്ജിയിൽനിന്നും ഒരു ശതകോടി റിയാൽ ചെലവിട്ടുള്ള റെയിൽവേ ലൈനിെൻറ നിർമാണത്തിന് നടപടികൾ പുരോഗമിക്കുകയാണെന്നും ഖനന പൊതു അതോറിറ്റി സി.ഇ.ഒ ഹിലാൽ അൽ ബുസൈദി അറിയിച്ചു.
ഖനനനയം തയാറാക്കാൻ എസ്.ആർ.കെ കൺസൽട്ടിങും സഹ സ്ഥാപനങ്ങളായ മായെർ ബ്രൗണും വുഡ് മക്കെൻസിയുമായി കരാർ ഒപ്പിട്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി.ഇ.ഒ. ഹിലാൽ അൽ ബുസൈദിയും എസ്.ആർ.കെ കൺസൽട്ടിങ് പ്രിൻസിപ്പൽ കൺസൽട്ടൻറ് ടിം ലുക്സുമായാണ് കരാർ ഒപ്പിട്ടത്. എണ്ണയിതര സമ്പദ്വ്യവസ്ഥയിൽ ഖനന മേഖലയുടെ പങ്ക് ഉയർത്തുകയാണ് പുതിയ ഖനനനയം വഴി ലക്ഷ്യമിടുന്നത്. അടുത്ത പത്തു വർഷം മുന്നിൽ കണ്ടാണ് പുതിയ നയം തയാറാക്കുന്നതെന്ന് സി.ഇ.ഒ ഹിലാൽ അൽ ബുസൈദി പറഞ്ഞു.
നിക്ഷേപം, സാമൂഹിക പങ്കാളിത്തം, പരിസ്ഥിതി, ഖനന മേഖലക്കുവേണ്ട മനുഷ്യവിഭവ ശേഷിയുടെ അടിസ്ഥാനം എന്നിവ പുതിയ നയത്തിൽ ആധാരമാക്കും. ഭൗമശാസ്ത്രപരമായതും പാരിസ്ഥിതികവും വാണിജ്യപരവുമായ വസ്തുതകൾ കണക്കിലെടുത്തുള്ളതും നടപ്പാക്കാൻ എളുപ്പമുള്ളതുമായ നയമാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി.
ഖനന മേഖലയെ പൊതുവായും ഒമാനിലെ ലഭ്യമാകുന്ന ധാതുഉൽപന്നങ്ങെള കുറിച്ച് വിശദമായും പഠനം നടത്തിയ ശേഷമാകും നിക്ഷേപം എത്തിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ഉപദേശം നൽകുകയെന്ന് ടിംലുക്സ് പറഞ്ഞു. വിവിധ മേഖലകളുടെ സാധ്യതകൾ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കും. ധാതുസമ്പന്നമായ ദോഫാറിലെ അൽ ശുവൈമിയയിൽനിന്നും മൻജിയിൽനിന്നുമുള്ള റെയിൽവേ ലൈൻ ദുകം തുറമുഖത്തിലൂടെയുള്ള ധാതു കയറ്റുമതിയിൽ കുതിച്ചുചാട്ടത്തിന് തന്നെ വഴിവെക്കുമെന്നും അൽ ബുസൈദി പ്രത്യാശിച്ചു.
ശുവൈമിയയിലും മൻജിയിലും ലഭ്യമാകുന്ന ജിപ്സത്തിെൻറയും ലൈംസ്റ്റോണിെൻറയും നിലവാരവും അളവും പഠനവിധേയമാക്കിവരുകയാണ്.
ധാതുക്കളുടെ ചരക്കുകൂലി അടിസ്ഥാനമാക്കിയാകും റെയിൽവേ ലൈനിെൻറ വാണിജ്യ സാധ്യത തീരുമാനിക്കുകയെന്നും അൽ ബുസെദി പറഞ്ഞു. ഇൗ പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമാകും ഖനനത്തിനും കയറ്റുമതിക്കുമുള്ള അനുവാദം നൽകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുകമിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ശുവൈമിയയും മൻജിയും. ഇവിടെ ഖനനം ചെയ്തെടുക്കുന്ന ഉൽപന്നങ്ങൾക്ക് പ്രാദേശിക വിപണിയിലും ആവശ്യക്കാരുണ്ടാകുമെന്നും അൽ ബുസൈദി പ്രത്യാശിച്ചു. ഒമാൻ കഴിഞ്ഞവർഷം 472 ദശലക്ഷം റിയാലിെൻറ ധാതുഉൽപന്നങ്ങളാണ് കയറ്റിയയച്ചത്. 2015നെ അപേക്ഷിച്ച് 14 ശതമാനത്തിെൻറ ഇടിവാണ് കയറ്റുമതിയിൽ ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.