മസ്കത്ത്: ജനവാസ മേഖലകളിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വെയർഹൗസുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇത്തരം അനധികൃത സംഭരണശാലകൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായതിനാൽ ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃത സംഭരണ കേന്ദ്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ നിർദേശിച്ചു. വെയർഹൗസുകൾ പൂർണമായും ലൈസൻസുള്ള വാണിജ്യ-വ്യവസായ മേഖലകളിൽ മാത്രമേ പ്രവർത്തിക്കാവൂ.
ഏതൊരു സംഭരണ പ്രവർത്തനവും ആരംഭിക്കുന്നതിന് മുമ്പ് നഗരസഭയുടെ പ്രത്യേക പെർമിറ്റ് നേടിയിരിക്കണം. കൂടാതെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും സൂക്ഷിക്കുന്ന സാധനങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള അഗ്നിശമന സംവിധാനങ്ങൾ അവിടെ സജ്ജീകരിക്കുകയും വേണം. കെമിക്കലുകൾ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയ പ്രത്യേക ഇടങ്ങളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. സുരക്ഷിതമായ താമസസാഹചര്യം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണവും വേണമെന്നും ജനവാസ കേന്ദ്രങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൗസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയുടെ 1111 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.