ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവാണ് അവൻ ആഗ്രഹിച്ചരീതിയിൽ ഉള്ള മരണ ാനന്തര ചടങ്ങുകൾ. ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് എന്ന് നാം മറക്കരുത്. ഏറ്റവും മഹത്തായ രീതിയിൽ ഓരോ വ്യക്തിയുടെയും അന്ത്യകർമങ്ങൾ നടത്തുകയെന്നതാണ് നമ്മുടെ പാരമ്പര്യം. പേക്ഷ, ഇന്നത്തെ സാഹചര്യത്തിൽ അത് എത്രമാത്രം സാധിക്കും എന്ന് നമുക്കറിയില്ല. പേക്ഷ, ജനിച്ച മണ്ണിൽ അടക്കപ്പെടുക എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണ്. അത് സാധിച്ചുകൊടുക്കാൻ നമുക്ക് കഴിയണം .ഒരു ജീവിതം മുഴുവൻ ഈ മരുഭൂമിയിൽ ഹോമിച്ചവരാണ് ഓരോ പ്രവാസിയും. എന്ത് സാങ്കേതികതയുടെ പേരിലും ആ മൃതദേഹങ്ങൾ അനാഥമാവാൻ നാം അനുവദിക്കരുത്. ആരുടേയും കനിവിനുവേണ്ടി അത് കാർഗോ സെൻററിൽ അനാഥമായിക്കിടക്കാൻ അനുവദിക്കരുത്. ഇത് ക്രൂരതയാണ്, കൊടും ക്രൂരത. നമ്മുടെ വേണ്ടപ്പെട്ടവർക്ക് വന്നാലേ നമുക്ക് അതിെൻറ വിഷമം മനസ്സിലാകൂ.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാ മുൻകരുതലുമെടുത്ത് ഈ മൃതദേഹങ്ങൾ നാട്ടിൽ അടക്കാൻ സാധിക്കും. മുൻ കരുതലുകൾ എടുക്കണമെന്നുമാത്രം. ഒരുപേക്ഷ കോവിഡ് ബാധിച്ചു മരിച്ചവരുടെ കേസിൽ, ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. പേക്ഷ മറ്റു രീതിയിൽ മരണമടഞ്ഞ മൃതദേഹങ്ങളോടുപോലും ഈ അനാദരവ് സഹിക്കാവുന്നതല്ല. എത്രയോ കാർഗോ ഫ്ലൈറ്റുകൾ ദിവസേന എന്നപോലെ ഇന്ത്യയിലേക്കു പറക്കുന്നു. പൂർവികരുടെ മണ്ണിൽ അവർ അന്ത്യവിശ്രമം കൊള്ളട്ടെ, അല്ലെങ്കിൽ അവിടെ അവർ എരിഞ്ഞുതീരട്ടെ, അവരും നമ്മളെപോലെ നാടിനെ സ്വപ്നം കണ്ടവർ തന്നെയല്ലേ.ചെന്നൈയിൽ എത്തിച്ച രണ്ടു മൃതദേഹങ്ങൾ പുറത്തിറക്കാനാവാതെ, തിരിച്ചയക്കണം എന്ന് ഒരു റിപ്പോർട്ട് കേട്ടു, എന്ത് ക്രൂരതയാണിത്. സ്വാധീനമുള്ളവർ ആണെങ്കിൽ ഇങ്ങനെ ആയിരിക്കുമോ. ഓരോ മൃതദേഹവും അയക്കാനായി ദിവസങ്ങളോളം ഓടിനടക്കുന്ന എത്രയോ പ്രവാസി സുഹൃത്തുക്കൾ ഉണ്ട്. അവരുടെയൊക്കെ നല്ല മനസ്സിെൻറ ഫലം മൂലമാണ് ഓരോ മൃതദേഹവും പലപ്പോഴും സമയത്ത് അയക്കാൻ സാധിക്കുന്നതുതന്നെ. നാളെ നമുക്കോ/ നമ്മുടെ വേണ്ടപ്പെട്ടവർക്കോ ഇത് വരുമ്പോഴേ നാം അതിെൻറ വേദനയുടെ തീവ്രത മനസ്സിലാക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.