മസ്കത്ത്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണങ്ങളുടെ തനത് രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി 'വേൾഡ് ഫുഡ് 22' ന്‍റെ പ്രഥമ സീസണിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. മാർച്ച് അഞ്ചുവരെ നടക്കുന്ന വാർഷിക ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് വ്യത്യസ്ത രൂചിക്കൂട്ടുകൾ ആസ്വദിക്കുന്നതിനൊപ്പം ഗിഫ്റ്റ് കൂപ്പണുകൾ നേടുന്നതിനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഓൺലൈൻ കുക്കറി മത്സരങ്ങൾ, ഫൺ ആക്റ്റിവിറ്റികൾ, ഇ-റാഫിൾ പ്രമോഷനുകൾ എന്നിവയുടെ ഭാഗമാകാൻ ഉപഭോക്താക്കൾക്ക് കഴിയും. തത്സമയ പാചക ഡെമോകൾ, സൗജന്യ സാമ്പിൾ സെഷനുകൾ, പ്രദർശനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. പ്രത്യേക കൗണ്ടർ വഴി വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ സാമ്പിൾ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
തത്സമയ പാചക ഡെമോയിലുടെ പുതിയ പാചക രീതികൾ മനസിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രമോഷന്‍റെ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്നോ ഓൺലൈനായിട്ടോ പത്ത് റിയാലിന് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ലുലു ഷോപ്പിൻ ഗിഫ്റ്റ് കാർഡ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 250 ആളുകൾക്ക് 50 റിയാൽ വിലയുള്ള ഗിഫ്റ്റ് കാർഡുകളായിരിക്കും നൽകുക.
ഉപഭോക്താക്കൾക്ക് പലചരക്ക് സാധനങ്ങൾ, ഫ്രോസൺ ഉൽപ്പന്നങ്ങൾ, പ്രത്യേക ഇറക്കുമതി ഭക്ഷ്യ ഉൽപന്നങ്ങൾ, പലഹാരങ്ങൾ, ബ്രെഡുകൾ, ഫ്രഷ് ഫുഡ് ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിലും പ്രത്യേക കിഴിവുകളും ഓഫറുകളും ലഭിക്കും. കോംബോ മീൽസിനും റെഡി-ടു-കുക്ക് ബോക്സുകൾക്കുമായി പ്രത്യേക വിഭാഗവുമുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രുചിക്കൂട്ടുകൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നതെന്ന് ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഈ കാലയളവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ വലിയ കിഴിവുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.