ഖരീഫ്: മുന്നൊരുക്കം അവലോകനം ചെയ്തു

മസ്കത്ത്: ഖരീഫ് സീസണിന്‍റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് ദോഫാർ മുനിസിപ്പൽ കൗൺസിൽ. ഈ വർഷത്തെ അഞ്ചാമത്തെ പതിവ് മീറ്റിങ്ങിലാണ് തയാറെടുപ്പുകൾ വിശകലനം ചെയ്തത്. മുനിസിപ്പാലിറ്റിയുടെ പദ്ധതികൾ, പ്രവർത്തനങ്ങൾ, വികസനങ്ങൾ, ഖരീഫ് ദോഫാർ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ എന്നിവക്ക് പുറമെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ച ചെയ്തു.

വാഡി അദൂബിൽനിന്ന് സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തൽ, അണക്കെട്ടിന് ചുറ്റുമുള്ള കാഴ്ചകളിൽനിന്ന് പ്രയോജനം നേടൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും വിശകലനം ചെയ്തു. പൊതുഗതാഗത സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും ടാക്സി ലൈസൻസിങ്ങിനായി അംഗീകൃത സംവിധാനങ്ങൾ സജീവമാക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

അതേസമയം, ഖരീഫ് സീസണിന്‍റെ ഭാഗമായുള്ള സലാല ടൂറിസം ഫെസ്റ്റിവൽ ഈ വർഷം 90 ദിവസങ്ങളിലായാണ് നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ നടത്തും. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലേക്കും ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ വ്യാപിപ്പിക്കും. അൽ മുറൂജ് തിയറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്‌ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ നടക്കും.

ഇത്തീൻ സ്ക്വയറിൽ സ്‌പോർട്‌സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ,സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക. ഈ സീസണിൽ ഉപഭോക്തൃ പ്രദർശനം സംഘടിപ്പിക്കുന്നതിന് വ്യത്യസ്തമായ സമീപനവും ഉണ്ടാകും. സദ ഏരിയയിൽ ആദ്യമായി ‘റിട്ടേൺ ടു പാസ്റ്റ്’ എന്നപേരിലും പ്രവർത്തനങ്ങൾ നടത്തും.

ഫെസ്റ്റിവലിന്‍റെ മുൻ പതിപ്പുകളെപോലെ ഈ വർഷവും റെക്കോഡ് സന്ദർശകരെയും വിനോദസഞ്ചാരികളെയുമാണ് പൈതൃക-ടൂറിസം മന്ത്രാലയം ഈ വർഷവും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 9,62,000 ആളുകളാണ് ദോഫാറിന്‍റെ പച്ചപ്പും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനായെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.

സലാല ടൂറിസം ഫെസ്റ്റിവലിന്‍റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ് നടന്നിരുന്നത്. ഖരീഫ് സീസണിൽ ലക്ഷക്കണക്കിന് ആളുകളാണെത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്‍റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. 

Tags:    
News Summary - Kharif: An Advance Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.