മസ്കത്ത്: ഇക്കഴിഞ്ഞ ഖരീഫ് കാലത്ത് സലാലയിൽ എത്തിയത് 7.66 ലക്ഷം സഞ്ചാരികൾ. 2018നെ അപേ ക്ഷിച്ച് 7.2 ശതമാനത്തിെൻറ കുറവ്.
സഞ്ചാരികളുടെ ചെലവഴിക്കൽ മുൻവർഷത്തെ അപേക്ഷി ച്ച് ഉയർന്നു. 2018ൽ 76.9 ദശലക്ഷം റിയാൽ ചെലവഴിച്ചത് 78 ദശലക്ഷം റിയാലായാണ് കൂടിയതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ 2019ലെ സലാല ടൂറിസം സീസണിനെക്കുറിച്ച സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
സഞ്ചാരികൾ താമസത്തിനും വിമാനടിക്കറ്റിനും ചെലവഴിച്ച തുകയിലാണ് വർധനയെന്ന് റിപ്പോർട്ട് പറയുന്നു. ഖത്തറിൽനിന്നെത്തിയവരാണ് കൂടുതൽ തുക ചെലവഴിച്ചത്. ഒരാൾ ശരാശരി 281.1 റിയാലാണ് ചെലവിട്ടത്. കുവൈത്തികൾ ശരാശരി 248.5 റിയാലും സൗദികൾ 124.5 റിയാലും ചെലവഴിച്ചപ്പോൾ ഏഷ്യയിൽനിന്നുള്ളവരാണ് കുറഞ്ഞതുക ചെലവാക്കിയത്. 78.7 റിയാലാണ് ശരാശരി ഏഷ്യക്കാരൻ ചെലവാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. മൊത്തം ടൂറിസം ചെലവഴിക്കലിെൻറ 32.2 ശതമാനവും താമസത്തിനാണ് വിനിയോഗിച്ചത്.
ഭക്ഷണ-പാനീയം രണ്ടാമതും ഷോപ്പിങ്-ഗതാഗതം-വിനോദം മൂന്നാമതും വ്യോമഗതാഗതം നാലാം സ്ഥാനത്തുമെത്തി. 57 ശതമാനം സന്ദർശകരും ഫർണിഷ്ഡ് അപ്പാർട്ട്മെൻറുകളിലും വീടുകളിലുമാണ് താമസിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ദോഫാറിലെ ഹോട്ടലുകളുടെ വരുമാനമാകെട്ട യഥാക്രമം 96.7 ശതമാനവും 69.9 ശതമാനവും ഉയർന്നു. മൊത്തം സന്ദർശകരിൽ 79.6 ശതമാനവും േറാഡുമാർഗമാണ് വന്നത്. 95,000 വാഹനങ്ങളിലായാണ് ഇവർ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.