സലാല: ഖരീഫ് സഞ്ചാരികൾക്ക് ഇനി ചൂടുവായു നിറച്ച ബലൂണിൽ കയറി ദോഫാറിെൻറ ആകാശ കാഴ ്ചകൾ ആസ്വദിക്കാം. ഒമാനിലെ ആദ്യ ഹോട്ട് എയർ ബലൂൺ കാർണിവലിന് സലാലയിലെ സഹൽനൂത് ത് മേഖലയിൽ തുടക്കമായി. സലാല ടൂറിസം ഫെസ്റ്റിവലിെൻറ ഭാഗമായി ആരംഭിച്ച കാർണിവൽ ആ ഗസ്റ്റ് 25 വരെ തുടരും.
ബലൂൺ കാർണിവൽ നടക്കുന്ന സ്ഥലത്തിന് ചുറ്റും മനോഹരമായ പച്ചപ്പാർന്ന മലകളാണ് ഉള്ളത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അയ്ൻ സഹൽനൂത്തും സമീപമാണ്. ഭൂമിയിൽ നിന്ന് നൂറ് മീറ്റർ വരെ ഉയരത്തിൽ നിന്ന് ഇൗ സ്ഥലങ്ങളുടെയെല്ലാം മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് ബലൂൺ കാർണിവലിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. 15 ബലൂണുകളാണ് കാർണിവൽ വേദിയിൽ ഉള്ളത്. രാവിലെ 10നാണ് കാർണിവൽ നഗരി പ്രവർത്തനമാരംഭിക്കുക.
ശനിയാഴ്ച രാത്രിയാണ് ബലൂൺ കാർണിവലിെൻറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സിവിൽ സർവിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ ഉമർ അൽ മർഹൂൻ, ദോഫാർ നഗരസഭ ചെയർമാൻ സാലിം ബിൻ ഒൗഫിത് അൽ ഷൻഫരി തുടങ്ങിയ വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കാർണിവൽ നഗരിയിൽ ഇലക്ട്രിക്-ഡിജിറ്റൽ ഗെയിമുകൾ, ഫുഡ്കോർട്ട്, ഹോളോഗ്രാം -വി.ആർ ഷോ, ഒൗട്ട്ഡോർ സിനിമ, റേസ്ട്രാക്ക്, ചിൽഡ്രൻ-ഫാമിലി തിയറ്റർ-ലേസർ ഷോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സലാല സന്ദർശിക്കുന്നവർക്ക് കൂടുതൽ വിനോദ ഉപാധികൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് ബലൂൺ കാർണിവലെന്ന് സലാല ടൂറിസം ഫെസ്റ്റിവൽ ചെയർമാൻ കൂടിയായ നഗരസഭ മേധാവി ഒൗഫിത്ത് അൽ ഷൻഫരി പറഞ്ഞു. ലാഭമുണ്ടാക്കുന്നതിനല്ല; മറിച്ച്, സലാലയുടെ ടൂറിസം പ്രചാരണാർഥമാണ് കാർണിവൽ ഒരുക്കിയത്. പത്ത് ലക്ഷത്തോളം സഞ്ചാരികളെയാണ് ബലൂൺ കാർണിവൽ ഒാപറേറ്റർമാർ പ്രതീക്ഷിക്കുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകാനും കാർണിവൽ സഹായകരമാകുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.