ജ്വാല ഫലജ് സംഘടിപ്പിച്ച ‘സ്നേഹസംഗമം 2025’ പരിപാടിയിൽനിന്ന്

സാമൂഹിക സൗഹാർദവുമായി ജ്വാല ഫലജ് സ്നേഹസംഗമം

സുഹാർ: ജ്വാല ഫലജ് സംഘടിപ്പിച്ച ‘സ്നേഹ സംഗമം 2025’ സുഹാർ -ഫലജ് മേഖലയിലെ സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായി. മേഖലയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമം വൈവിധ്യമാർന്ന കലാപരിപാടികളോടെ സാമൂഹിക ഒത്തുചേരലിന്റെ മികച്ച വേദിയായി. സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം രാമചന്ദ്രൻ നിർവഹിച്ചു.

ജ്വാല ഫലജ് സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. സുഹാറിലെ പൊതുപ്രവർത്തകരായ തമ്പാൻ തളിപ്പറമ്പ്, സിറാജ് തലശ്ശേരി എന്നിവർ സംബന്ധിച്ചു. മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ വൺമാൻ ഷോ സദസ്സിനെ ആവേശത്തിലാക്കി.

കൂടാതെ, നൃത്തങ്ങൾ, സംഗീത പരിപാടികൾ എന്നിവ നടന്നു. കുട്ടികളും മുതിർന്നവരും അണിനിരന്ന പരിപടികൾ കൂട്ടായ്മയുടെ മനോഹാരിത വിളിച്ചോതി. നവജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെബി ഫിലിപ്സ് നന്ദി പറഞ്ഞു.

Tags:    
News Summary - Jwala Falaj Friendship Association with social harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.