ജ്വാല ഫലജ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്

ജ്വാല ഫലജ് രക്തദാന ക്യാമ്പ് സമാപിച്ചു

സുഹാർ: ഫലജിലെ സാംസ്‌കാരിക കൂട്ടായ്മയായ ജ്വാല ഫലജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫലജ് ബദർ അൽ സമ പോളിക്ലിനിക്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ സ്വദേശികളും വിദേശികളും വനിതകളുമടക്കം നിരവധിപേർ പങ്കെടുത്തു.

വൈകീട്ട് മൂന്നിന് ആരംഭിച്ച ക്യാമ്പ് രാത്രി ഏഴോടെ അവസാനിച്ചു. 151 പേരിൽനിന്ന് രക്തം സ്വീകരിച്ചു. ഇന്ത്യക്കാർക്ക് പുറമെ ഒമാൻ സ്വദേശികളും പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, യമനി പൗരന്മാരും ക്യാമ്പിൽ പങ്കെടുത്തു. സെക്രട്ടറി സുരേഷ്, പ്രസിഡന്റ് ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. ഫലജ് ബദർ അൽ സമ പോളിക്ലിനിക്കിന്റെ മാനേജർ ഫവാസ്, മുരളീകൃഷ്ണൻ, തമ്പാൻ തളിപ്പറമ്പ്, സിറാജ് തലശ്ശേരി എന്നിവർ സന്നിഹിതനായി.

Tags:    
News Summary - Jwala Falaj blood donation camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.