ലബനാനിൽ വെടിനിർത്തിയതോടെ സ്വന്തം താമസ സ്ഥലത്തേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്ന കുട്ടി
ബൈറൂത്: ഗസ്സയുടെ പകുതിയിലേറെ ഭാഗവും സൈനിക നിയന്ത്രണത്തിലാക്കി മുമ്പ് സ്ഥാപിച്ചതിന് സമാനമായി തെക്കൻ ലബനാനിലും ‘മഞ്ഞ വര’ പ്രഖ്യാപിച്ച് ഇസ്രായേൽ. വെടിനിർത്തൽ നിലവിൽവന്നതിന് പിന്നാലെയാണ് തെക്കൻ ലബനാനിലെ അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ പൂർണമായി സൈനിക നിയന്ത്രണത്തിലാകുമെന്നും ഇവ ‘മഞ്ഞ വര’ക്കു കീഴിലാകുമെന്നും പ്രഖ്യാപനം. ഈ പ്രദേശങ്ങളിൽ ആരെയും വെടിവെച്ചിടാനും സൈനിക നീക്കം നടത്താനും അധികാരം നൽകുന്നതാകും പുതിയ നീക്കം.
വെടിനിർത്തൽ നിലവിൽവന്ന ഗസ്സ നിലവിൽ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. ഇസ്രായേൽ സൈന്യം ‘മഞ്ഞ വര’ക്കുള്ളിലാക്കി പൂർണമായി നിയന്ത്രണത്തിലാക്കിയ 58 ശതമാനത്തിലേറെ ഭാഗമാണ് ഒന്ന്. 20 ലക്ഷത്തിലേറെ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന, ഹമാസ് നിയന്ത്രണത്തിലുള്ള അവശേഷിച്ച ഭൂമിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.