മസ്കത്ത്: ഇന്ത്യൻ വിദ്യാഭ്യാസ പ്രദർശനം ഇന്നുമുതൽ 16ാം തീയതി വരെ ഒമാനിലെ വിവിധ നഗരങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ സലാല ഹംദാൻ പ്ലാസ ഹോട്ടലിലാണ് പ്രദർശനം. ഞായർ, തിങ്കൾ ദിവസങ്ങളിൽ റൂവി ഹഫാ ഹൗസിലും ചൊവ്വാഴ്ച സൊഹാർ ബീച്ച് ഹോട്ടലിലും പ്രദർശനം നടക്കും.
ഇന്ത്യയിലെ മുൻനിര സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പെങ്കടുക്കുന്ന പരിപാടി ഉന്നത പഠനത്തിന് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
മെഡിസിൻ, എൻജിനീയറിങ്, ബിസിനസ് മാനേജ്മെൻറ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ്, ആർട്സ് ആൻഡ് സയൻസ്, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെൻറ്, അലൈഡ് ഹെൽത്ത് സയൻസസ് തുടങ്ങി വിവിധ മേഖലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പെങ്കടുക്കുക. 14 സർവകലാശാലകൾക്ക് കീഴിലെ 75ലധികം സ്ഥാപനങ്ങളിൽനിന്നുള്ള 250ഒാളം കോഴ്സുകളെ കുറിച്ച വിവരങ്ങൾ പ്രദർശനത്തിനെത്തുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ലഭ്യമാകും. എ.െഎ.സി.ടി.ഇ, യു.ജി.സി അടക്കം ബന്ധപ്പെട്ട അധികൃതരുടെ അനുമതിയുള്ളതാണ് സ്ഥാപനങ്ങളെല്ലാം.
പ്രഫഷനൽ, വൊക്കേഷനൽ കോഴ്സുകളെ കുറിച്ച വിവരങ്ങൾ പങ്കുവെക്കാൻ കോളജ് നടത്തിപ്പുകാർക്ക് പുറമെ അധ്യാപകരും എത്തുന്നുണ്ട്. സൗജന്യ കൗൺസലിങ്, പ്രവേശന മാർഗനിർദേശം, നീറ്റ് അടക്കം മത്സര പരീക്ഷകളെ കുറിച്ച ബോധവത്കരണ സെമിനാർ എന്നിവയും നടക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.