മസ്കത്ത്: ദേശീയദിനത്തിൽ വാഹനം അലങ്കരിക്കുകയെന്ന പതിവുരീതി കുറ്റ്യാടി വേളം സ്വദേശി സജീർ ഇത്തവണയും മുടക്കിയില ്ല. കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന പതിവാണിത്. തെൻറ എല്ലാ െഎശ്വര്യങ്ങൾക്കും കാരണക്കാരനായ സുൽത്താനോടുള്ള സ്നേ ഹം പ്രകടിപ്പിക്കാനാണ് വാഹനം അലങ്കരിക്കുന്നതെന്ന് മസ്കത്തിൽ ബിസിനസുകാരനായ സജീർ പറയുന്നു.
റൂവിയിൽ ഹോട ്ടലുകളും ഇലക്ട്രോണിക്സ് കടകളും മറ്റുമായി നിരവധി സ്ഥാപനങ്ങൾ നടത്തുന്ന സജീർ കുഞ്ഞുനാൾ മുതൽ മസ്കത്തിലുണ്ട്. തെൻറ ഉടമസ്ഥതയിലുള്ള നാലു വാഹനങ്ങൾ ഭാഗികമായും ലാൻഡ് ക്രൂയിസർ മുഴുവനായുമാണ് സജീർ അലങ്കരിക്കുന്നത്. ലാൻഡ് ക്രൂയിസർ അലങ്കരിക്കാൻ മാത്രം 200 റിയാലോളം ചെലവുവരും.
ഒാേരാ വർഷവും ഒാരോ രീതിയിലാണ് അലങ്കാരം. ഇൗവർഷം 12 ഫോേട്ടാകളാണ് വാഹനത്തിലൊട്ടിച്ചിരിക്കുന്നത്. പട്ടാളവേഷത്തിലുള്ള സുൽത്താെൻറ ഫോേട്ടാകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചിത്രങ്ങൾ സുഹൃത്ത് വഴി ദുബൈയിൽനിന്നാണ് എത്തിക്കുന്നത്.
വാദി കബീറിലെ സുഹൃത്താണ് അലങ്കരിക്കുന്നത്. രണ്ടുദിവസം മുഴുവൻ അലങ്കരിക്കുന്ന ആൾക്കൊപ്പം ഇരിക്കും. ഇൗവർഷം ഹോണ്ട റോഡിലെ തെൻറ വ്യാപാര സ്ഥാപനങ്ങളും സജീർ അലങ്കരിക്കുന്നുണ്ട്.
സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് സജീറിെൻറ അലങ്കരിച്ച വാഹനത്തിെൻറ ഫോേട്ടാ എടുക്കുന്നത്. സമൂഹമാധ്യമങ്ങളിലും ടിക്ടോക് അടക്കമുള്ളവയിൽ ഈ വാഹനം വൈറലാണ്. കഴിഞ്ഞദിവസം ചില ഇംഗ്ലീഷുകാർ വാഹനത്തിെൻറ ഫോേട്ടാ എടുക്കുകയും മുൻവർഷങ്ങളിലെ ഫോേട്ടാകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തത് ഒമാെൻറ 50ാം ദേശീയദിനമാണെന്നും ദൈവം അനുഗ്രഹിച്ചാൽ അടുത്തവർഷം ഗംഭീരമായി ദേശീയദിനം ആചരിക്കുമെന്നും സജീർ പറയുന്നു. തെൻറ എല്ലാ വാഹനങ്ങളും ഇതുപോലെ മുഴുവൻ അലങ്കരിക്കും.
തെൻറ വ്യാപാര സ്ഥാപനങ്ങളും സുൽത്താനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വൻ അലങ്കാരം നടത്തുമെന്നും സജീർ പറയുന്നു. മുഹ്സിനയാണ് ഭാര്യ. സിയ, സാഹിയ മർയം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.