റൂവി കെ.എം.സി.സി ഹാളിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷവും

മസ്കത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട്‌ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്‌ലിം ലീഗിന്‍റെ 76ാമത് സ്ഥാപക ദിനാഘോഷവും റൂവി കെ.എം.സി.സി ഹാളിൽ നടന്നു. റൂവി കെ.എം.സി.സി സ്ഥാപക പ്രസിഡന്‍റും ഗ്രന്ഥകാരനുമായ ഡോ. അലി അസ്‌ഗർ ബാഖവി മുഖ്യാതിഥിയായി.

മതരംഗത്തും സാമൂഹിക, സാംസ്കാരിക രംഗത്തും പാണക്കാട്‌ കുടുംബം പുലർത്തിയത്‌ മഹിതമായ ആശയങ്ങളാണെന്ന് ഡോ. അലി അസ്ഗർ ബാഖവി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ക്രിയാത്മക നേതൃത്വത്തിലൂടെ ഒരു സമൂഹത്തെ നയിക്കാൻ പാണക്കാട്‌ കുടുംബത്തിൽ നിന്നും ഓരോ കാലത്തും ഒരുപിടി നേതാക്കൾ കടന്നുവന്നിട്ടുണ്ട്‌ എന്നത്‌ കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്‌.എഫ് മുൻ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ പരിപാടിയിൽ സംബന്ധിച്ചു. റൂവി കെ.എം.സി.സി പ്രസിഡന്‍റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. റൂവി കെ.എം.സി.സി നടത്തിയ ഫുട്ബാൾ ടൂർണമെന്‍റിലെ സമ്മാന കൂപ്പൺ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു.

ഫുട്ബാൾ ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിച്ച റൂവി കെ.എം.സി.സി വളന്‍റിയേസ്‌ വിങ് അംഗങ്ങളെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷമീർ പാറയിൽ ആദരിച്ചു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി, റൂവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റൂവി കെ.എം.സി.സി സെക്രട്ടറി താജുദ്ദീൻ പള്ളിക്കര സ്വഗതവും മുഹമ്മദ് വാണിമേൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Hyderali Shihab Thangal Remembrance and Muslim League Founder's Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.