ദുബൈ: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പട്ടിണിയിലായ എൺപതിലേറെ തൊഴിലാളികൾ ലേബർ ക്യാമ്പിൽ നിന്ന് കുടിയിറക്കിെൻറ വക്കിൽ. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ മുപ്പതിലേറെ സ്ഥാപനങ്ങളുമായി പ്രവർത്തിച്ചുവരുന്ന ഗോൾഡൻ ഫോർക്ക് ഗ്രൂപ്പിെല തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. 28 റസ്റ്ററൻറുകളും രണ്ട് ബേക്കറികളും ഒരു ഹോട്ടലുമാണ് ഗ്രൂപ്പിനു കീഴിലുണ്ടായിരുന്നത്.
അബൂദബിയിലെ ബേക്കറി നേരത്തേ തന്നെ അടച്ചിരുന്നു. അവീലിറെ ബേക്കറിയും പത്തിലേറെ റസ്റ്ററൻറുകളും പൂട്ടിയതോടെയാണ് തൊഴിലാളികൾ പട്ടിണിയിലായത്. കുറെയേറെ മാസങ്ങളായി ഇടവിട്ട് ലഭിച്ചിരുന്ന ശമ്പളം ഇക്കഴിഞ്ഞ മെയ് മുതലാണ് പൂർണമായി മുടങ്ങിയത്. ഇവരെ താമസിപ്പിച്ചിരുന്ന സോനാപൂരിലെ കെട്ടിടത്തിെൻറ വാടക മാസങ്ങളായി നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാൻ ഉത്തരവ് വാങ്ങിയതോടെ രണ്ടു ദിവസത്തിനകം കിടപ്പാടവും നഷ്ടപ്പെടും. ഒഴിയണമെന്ന് നിർദേശിച്ചുള്ള നോട്ടീസ് താമസസ്ഥലത്ത് പതിച്ചിട്ടുണ്ട്. സ്ഥാപനത്തിെൻറ 80ലേറെ ജീവനക്കാരിൽ 60ഒാളം േപർ മലയാളികളാണ്.
സോനാപൂരിലെ ലേബർ ക്യാമ്പിൽ കഴിയുന്ന അറുപതിലേറെ മലയാളികളിൽ പകുതിയോളം പേരുടെ വിസ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ ജോലിക്കാരായുണ്ട്.കമ്പനിയിൽ 22 വർഷത്തിലേറെയായി ജോലി ചെയ്യുന്ന കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി കുഞ്ഞികൃഷ്ണന് 17 മാസത്തെ ശമ്പളമാണ് കുടിശിക. ആദ്യകാലങ്ങളിലെല്ലാം ശമ്പളം കൃത്യമായി നൽകുകയും ജീവനക്കാരോട് നല്ലരീതിയിൽ പെരുമാറുകയും ചെയ്തിരുന്ന ഉടമ അൽപം വൈകിയാലും കുടിശിഖ നൽകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം.
എന്നാൽ ഉടമ സ്ഥാപനത്തിൽ വരാതാവുകയും കമ്പനി കാര്യങ്ങൾ നടത്തി വരുന്ന മാേനജറും പി.ആർ.ഒയും കൈെയാഴിയുകയും ചെയ്തതോടെയാണ് കെണി ബോധ്യമായത്. വിസ കാലാവധി ഇനത്തിൽ മാത്രം ആയിരക്കണക്കിന് ദിർഹമാണ് ഇദ്ദേഹം പിഴ നൽകേണ്ടി വരിക. സ്ഥാപനം പ്രതിസന്ധിയിലായതോടെ ഡെലിവറിക്ക് ഉപയോഗിച്ചിരുന്നതുൾപ്പെടെ വാഹനങ്ങൾ സോനാപൂരിലെ ക്യാമ്പിനു സമീപം ഉപേക്ഷിച്ചിരിക്കുകയാണ്. മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ തൊഴിൽ വകുപ്പിനെയും എംബസിയെയും സമീപിച്ചിരിക്കുകയാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.