ഹജ്ജ്: 500 വിദേശികള്‍ക്ക് അവസരം; നറുക്കെടുപ്പ് 12ന്

മസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് അർഹത നേടിയവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഞായറാഴ്ച നടക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. ഓട്ടോമാറ്റിക് ഇ-സോർട്ടിങ് സംവിധാനത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. അർഹരായവർ ഹജ്ജ് കമ്പനികളുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും വേണം. ഈ വർഷം ഹജ്ജിനായി 33,536 തീർഥാടകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവരില്‍ നിന്നും 13,598 പേരെയാണ് നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് ഇത്തവണ ഒമാനില്‍ നിന്ന് അവസരം ലഭിക്കുക. ഇവര്‍ക്ക് പുറമെ 402 പേര്‍ ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും. ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.എങ്കിലും ക്വോട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.

Tags:    
News Summary - Hajj: Opportunity for 500 foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.