മസ്കത്ത്: അറേബ്യൻ ഗസല്ലെകളെ വേട്ടയാടിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുദൈബിയിൽനിന്നാണ് ഇവരെ പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വാഹനങ്ങളും തോക്കുൾപ്പെടെ ആയുധങ്ങളും ബൈനോക്കുലറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെയും ആയുധങ്ങളെയും തുടർനടപടികൾക്കായി മുദൈബി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി മന്ത്രാലയത്തിെൻറ വടക്കൻ ശർഖിയ മേധാവി മുഹമ്മദ് അൽ ഹാജ്രി പറഞ്ഞു.
സംരക്ഷിത വിഭാഗത്തിൽപെടുന്ന മൃഗങ്ങളെയോ പക്ഷികളെയോ ബോധപൂർവം കൊല്ലുകയോ പിടിക്കുകയോ കള്ളക്കടത്ത് നടത്തുന്നവർക്ക് ആറു മാസം മുതൽ അഞ്ചുവർഷംവരെ തടവോ 5000 റിയാൽവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ളേതാ ആയ ശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.