മസ്കത്ത്: ധാക്കയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ടീം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഒമാന്‍ രണ്ടാം മത്സരത്തിൽ തോൽവി. അഫ്ഗാനിസ്താനോട് ഒമ് പത് വിക്കറ്റിെൻറ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ഒമാൻ ടീമിെൻറ നിഴൽ മാത്രമാണ് രണ്ടാം മത്സരത്തിൽ കണ്ടത്.
ശ്രീലങ്കക്കെതിരെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ജതീന്ദർ സിങ് മാത്രമാണ് അഫ്ഗാനിസ്ഥാനെതിരെ പൊരുതി നോക്കിയത്. ജതീന്ദർ 72 റൺസെടുത്തു. മറ്റ് ടീമംഗങ്ങളിൽനിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിനാൽ ഒമാെൻറ ഇന്നിങ്സ് 44 ഒാവറിൽ 153 റൺസിന് അവസാനിച്ചു. അഫ്ഗാനിസ്താന് വേണ്ടി താരീഖ് സ്റ്റനിക്സായി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാൻ 30.5 ഒാവറിൽ വിജയലക്ഷ്യം മറികടന്നു. അബ്ദുൽ മാലിക്ക് ഹുസൈൻ ഖൈൽ 102 പന്തിൽ 91 റൺസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.