മസ്കത്ത്: അയമൂട്ടിക്ക, അബൂട്ടിക്ക മെമ്മോറിയൽ ട്രോഫിക്കായുള്ള പ്രഥമ ദുബൈ യു.ടി.എസ്.സി സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഒമാൻ യു.ടി.എസ്.സി ടീം േജതാക്കളായി. ദുബൈ ഇത്തിഹാദ് സ്കൂൾ മൈതാനിയിൽ നടന്ന മത്സരത്തിൽ ദുബൈയിൽനിന്നും ഒമാനിൽനിന്നുമായി 17 ടീമുകൾ പെങ്കടുത്തു. ഫൈനലിൽ എക്സ്പാറ്റ്സ് ദുബൈയെ ടൈ ബ്രേക്കറിൽ 4-3 ന് തോൽപിച്ചാണ് ഒമാൻ യു.ടി.എസ്.സി കിരീടമണിഞ്ഞത്. മുഴുവൻ സമയം പൂർത്തിയാകുേമ്പാൾ 1-1 എന്ന സ്കോറിന് സമനിലയിൽ ആയിരുന്നതിനാലാണ് ടൈബ്രേക്കർ വേണ്ടിവന്നത്.
ലീഗ് റൗണ്ടിൽ യു.ടി.എസ്.സി ഒമാൻ ടി 90യെ 1-0, എക്സ്പാറ്റ്സ് ദുബൈയെ 2-0 എന്നീ സ്കോറിന് തോൽപിക്കുകയും മാഹിയെ 2-2 എന്ന സ്കോറിന് സമനിലയിൽ പിടിക്കുകയും ചെയ്തു. ക്വാർട്ടറിൽ യു.ടി.എസ്.സി ദുബൈയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച ഒമാൻ സെമിയിൽ ചാമ്പ്യൻഷിപ്പിൽ ഏറെ സാധ്യത കൽപിച്ച കതിരൂർ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും തോൽപിച്ചു. കാണികളായി നിരവധി പേർ എത്തിയ മത്സരത്തിൽ അഡ്വ. മുസ്തഫ സഹീർ മുഖ്യാതിഥിയായിരുന്നു. സി.ടി.കെ നസീറും സംബന്ധിച്ചു. മികച്ച ഡിഫൻഡറായി മനാഫ് കതിരൂരിനെയും ഭാവി താരമായി ആസിം ലൈസീ ലിജിഹാസിനെയും (യു.ടി.എസ്.സി ഒമാൻ), മികച്ച വെറ്ററൻ താരമായി ഷിനോജിനെയും (യു.ടി.എസ്.സി), ടൂർണമെൻറിലെ മികച്ച കളിക്കാരനായി അഫ്സലിനെയും (യു.ടി.എസ്.സി) മികച്ച ഗോൾ കീപ്പറായി ബി14 ടീമിലെ മുഹമ്മദിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.