ദിമ വത്തായീൻ
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാൻ സുൽത്താനേറ്റിൽ ഏറ്റവും ഉയർന്ന താപനില ദിമാ വത്തായീനിൽ രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
കർന് ആലമിൽ 30.5 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ബഹ്ലയിൽ 29.9 ഡിഗ്രി, അൽ റുസ്താഖിൽ 29.6 ഡിഗ്രി, അൽ മുധൈബിയും നഖ്ലും 29.4 ഡിഗ്രി വീതവും രേഖപ്പെടുത്തി. അൽ അവാബിയും ബിദ്ബിദും 29.3 ഡിഗ്രി, നിസ്വയിൽ 29.2 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
ഫഹൂദിൽ 29.1 ഡിഗ്രിയും ഇബ്രയിൽ 28.9 ഡിഗ്രിയും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില ജബൽ ഷംസിൽ 3.7 ഡിഗ്രി സെൽഷ്യസ് ആയി രേഖപ്പെടുത്തി.
ഉയർന്ന പ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും തണുപ്പ് അനുഭവപ്പെട്ടു. ജബൽ ഹറമിൽ 6.0 ഡിഗ്രി, സൈഖിൽ 8.8 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. മഖ്ഷിനിലും ഹൈമയിലും യഥാക്രമം 9.5 ഡിഗ്രിയും 9.6 ഡിഗ്രിയും ആയി താപനില താഴ്ന്നു.
ദാഹിറ ഗവർണറേറ്റിലെ യങ്കൂലിൽ 10.6 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ, ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിൽ 10.5 ഡിഗ്രി രേഖപ്പെടുത്തി. കുമൈറയിൽ 11.7 ഡിഗ്രി, മഹൂത്തിൽ 12.0 ഡിഗ്രി, അൽ ഖാബിലിൽ 12.2 ഡിഗ്രി, ഇബ്രയിൽ 12.6 ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
മുസന്ദം, അൽ ദാഖിലിയ, വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകൾ, ഒമാൻ കടൽ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മേഘസഞ്ചാരത്തോടൊപ്പം ചെറിയതും ഒറ്റപ്പെട്ടതുമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ, അൽ ദാഹിറ, വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിലും അറേബ്യൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലുമുള്ള പ്രദേശങ്ങളിൽ രാത്രി വൈകിയും പുലർച്ചെയും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.