മസ്കത്ത്: ചെറിയ പെരുന്നാൾ ആഘോഷത്തിന് പടക്കങ്ങൾ ഉപയോഗിക്കുകയോ വെടിക്കെട്ടുകൾ നടത്തുകയോ ചെയ്യരുതെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് രാജ്യത്തേക്ക് പടക്കങ്ങൾ കടത്താനുള്ള ശ്രമം ആർ.ഒ.പി അടുത്തിടെ പരാജയപ്പെടുത്തിയിരുന്നു. ഖത്മത്ത് മലാഹ, അൽ വജാജ അതിർത്തികൾ വഴി വാഹനങ്ങളിൽ ഒളിപ്പിച്ച് പടക്കം കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളും പടക്കങ്ങൾ ഉപയോഗിക്കുന്നതിലെ അപകടം കുട്ടികളെ ബോധ്യപ്പെടുത്തണം. പിടിക്കപ്പെട്ടാൽ പടക്കങ്ങൾ രാജ്യത്തേക്ക് കടത്തുന്നവരും വിൽപന നടത്തുന്നവരും നിയമ നടപടികൾ നേരിടേണ്ടിവരും.
ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിവെക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ആകാശത്തേക്ക് വെടിവെക്കുന്നത് ജീവാപായത്തിനും പരിക്കേൽക്കാനും വഴിയൊരുക്കും. പൊതുസ്വത്തിന് നാശനഷ്ടമുണ്ടാക്കാനും ഇത് വഴിയൊരുക്കും. അതിനാൽ, നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും ആർ.ഒ.പി വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.