മസ്കത്ത്: ഒരിടവേളക്കുശേഷം ഒമാനിൽ കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. രണ്ടുമാസത്തിന് ശേഷമാണ് പ്രതിദിന മരണസംഖ്യ അഞ്ച് ആകുന്നത്. 277 പേർ കൂടി പുതുതായി രോഗബാധിതരായി. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,38,206 ആയി. 209 പേർക്ക് കൂടി രോഗം ഭേദമായി. 1,29,752 പേരാണ് ഇതുവരെ രോഗമുക്തരായത്. 94 ശതമാനമാണ് രോഗമുക്തി നിരക്ക്. 1549 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇതിൽ 1161 പേർ സ്വദേശികളും 388 പേർ പ്രവാസികളുമാണ്. 27 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 147 ആയി. 46 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.
പുതിയ രോഗികളിൽ 172 പേരും മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ്. സീബ്-56, ബോഷർ-53, മസ്കത്ത്-29, മത്ര-25, അമിറാത്ത് -ഒമ്പത് എന്നിങ്ങനെയാണ് മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-25, ദാഖിലിയ-19, ദാഹിറ-14, തെക്കൻ ബാത്തിന-11, ബുറൈമി-എട്ട്, വടക്കൻ ശർഖിയ-എട്ട്, ദോഫാർ-ഏഴ്, മുസന്ദം-ആറ്, തെക്കൻ ശർഖിയ-അഞ്ച്, അൽ വുസ്ത രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
മസ്കത്ത്: കഴിഞ്ഞവർഷം ഒമാനിലുണ്ടായ 14 ശതമാനത്തിലധികം മരണങ്ങൾക്കും കാരണം കോവിഡ്. മൊത്തം 10,496 പേരാണ് ഒമാനിൽ 2020ൽ മരണപ്പെട്ടത്. ഇതിൽ 1499 മരണങ്ങൾക്കും കാരണം കോവിഡാണ്. ആകെ മരണങ്ങളുടെ 14.28 ശതമാനമാണ് ഇതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
മരണപ്പെട്ടവരിൽ 8576 പേരും ഒമാനികളാണ്. ഇതിൽ 5015 പേരും പുരുഷന്മാരാണ്. 1920 വിദേശികളും മരണപ്പെട്ടു. മരിച്ച വിദേശികളിൽ 1623 പേരും പുരുഷന്മാരാണ്. 2016 മുതൽ 19 വരെ കണക്കിലെടുക്കുേമ്പാൾ ഉയർന്ന മരണനിരക്കാണ് കഴിഞ്ഞ വർഷത്തേത്. 2019ൽ 8581 പേരും 2018ൽ 8979 പേരുമാണ് മരണപ്പെട്ടത്. മരണ നിരക്ക് കൂടിയപ്പോൾ ജനനനിരക്കിൽ കുറവുണ്ടായിട്ടുണ്ട്. 81704 ജനനങ്ങളാണ് ഒമാനിൽ കഴിഞ്ഞവർഷം നടന്നത്. ഇതിൽ 74,571ഉം സ്വദേശി കുട്ടികളാണ്. വിദേശികളായ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.