മസ്കത്ത്: രക്തദാതാക്കളുടെ എണ്ണത്തിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒമാൻ. എട്ടു മണിക്കൂറിനുള്ളിൽ 5555 പേരാണ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യയിൽനിന്നുള്ള 3034 പേർ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ‘നിങ്ങളുടെ രക്തം മറ്റുള്ളവർക്ക് ജീവനാണ്’ എന്ന തലക്കെട്ടിൽ നടക്കുന്ന ദേശീയ രക്തദാന കാമ്പയിനിെൻറ ഭാഗമായാണ് ഗിന്നസ് റെക്കോഡ് മറികടക്കൽ യത്നം സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രാലയം ജീവനക്കാരുടെ ഫെല്ലോഷിപ് ഫണ്ട് ആരോഗ്യമന്ത്രാലയത്തിലെ ബ്ലഡ് ഡൊണേഷൻ സർവിസസ് ഡിപ്പാർട്ട്മെൻറിെൻറ നേതൃത്വത്തിലാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ രക്തദാതാക്കളുടെ രജിസ്ട്രേഷൻ നടത്തിയത്.
രജിസ്റ്റർ ചെയ്തവർ 28 ദിവസത്തിനകം രക്തദാനം നടത്തിയാൽ മതിയാകും.
ടൂറിസം മന്ത്രാലയം ആസ്ഥാനത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് റെക്കോഡ് പ്രഖ്യാപനം നടന്നത്. അറബ് ലോകത്ത് ഇതാദ്യമായാണ് ഇത്തരം ഒരു യത്നം നടന്നതെന്ന് ദേശീയ രക്തദാന പദ്ധതി അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ മൻതരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.