ബിദിയ കാർണിവലിൽ നിന്നുള്ള ദൃശ്യം

ബിദിയ കാർണിവൽ ഇന്നുമുതൽ

മസ്കത്ത്: വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ‘ബിദിയ കാർണിവൽ’ വ്യാഴാഴ്ച ആരംഭിക്കും. പത്തുദിവസം നീളുന്നതാണ് കാർണിവൽ. വടക്കൻ ശർഖിയ്യയിലെ വിന്റർ സീസൺ ടൂറിസത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുന്ന പരിപാടി കൂടിയാണ് ബിദിയ കാർണിവൽ.

ബിദിയ ഓട്ടോമൊബൈൽ ക്ലബ് സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ നവംബർ 29 വരെ നീളുമെന്ന് ക്ലബ് ചെയർമാൻ ഫൈസൽ ബിൻ ഹമൈദ് അൽ ഹജ്രി പറഞ്ഞു. നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങൾ കാർണിവലന്റെ ഭാഗമാവും. കാർ ചാമ്പ്യൻഷിപ്, നാടൻകായികമത്സരങ്ങൾ, കുതിരപ്രദർശനം, ഒട്ടകപ്രദർശനം, സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, പവലിയനുകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Bidiya Carnival from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.