മസ്കത്ത്: ബാത്തിന എക്സ്പ്രസ് വേയിൽ മൊബൈൽ ഇന്ധന സ്റ്റേഷനുകൾ വരുന്നു. ഒമാൻ ഒാ യിലാണ് ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത-വാർത്താവി നിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലെം ബിൻ മുഹമ്മദ് അൽ നുെഎമിയും ഒമാൻ ഒായിൽ മാർക ്കറ്റിങ് കമ്പനി ഡേവിഡ് ഖാലിഫയും ധാരണപത്രം ഒപ്പുവെച്ചു.
മസ്കത്ത് എക്സ്പ്രസ് വേ അവസാനിക്കുന്ന ഹൽബാനിൽനിന്ന് യു.എ.ഇ അതിർത്തിയായ ഖത്മത്ത് മലാഹ വരെ നീളുന്ന ബാത്തിന എക്സ്പ്രസ് വേ കഴിഞ്ഞ മേയ് ഏഴിനാണ് തുറന്നുകൊടുത്തത്.
യു.എ.ഇയിലേക്കും ബുറൈമി അടക്കം സ്ഥലങ്ങളിേലക്കും പോകുന്നതിന് പുതിയ റോഡ് സമയലാഭം നൽകുന്നുണ്ടെങ്കിലും ഇന്ധന സ്റ്റേഷനുകൾ ഇല്ലാത്തത് പരാതികൾക്ക് ഇടവരുത്തിയിരുന്നു.
ഇത് പരിഹരിക്കുന്നതിന് സ്ഥിരം ഇന്ധന സ്റ്റേഷനുകൾ നിർമിക്കാൻ മന്ത്രാലയം കരാർ ക്ഷണിച്ചിരുന്നു. ഇവ പൂർത്തിയാകുന്നതുവരെയായിരിക്കും മൊബൈൽ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിക്കുക. ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കുന്ന മൊബൈൽ ഇന്ധന സ്റ്റേഷനുകൾ രണ്ടു വർഷം വരെ പ്രവർത്തിക്കും.
ഇതിനുള്ളിൽ സ്ഥിരം ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്. നാല് മൊബൈൽ സ്റ്റേഷനുകളാകും സ്ഥാപിക്കുക. രണ്ടെണ്ണം റുസ്താഖ് എത്തുന്നതിനു മുമ്പായിരിക്കും.
മൂന്നാമത്തേത് സുഹാറിൽ മസ്കത്തിലേക്കുള്ള ദിശയിലും നാലാമത്തേത് ലിവയിൽ ഷിനാസിലേക്കുള്ള ദിശയിലുമായിരിക്കും. ട്രക് വെയിങ് സ്റ്റേഷനുകൾക്കു സമീപം സ്ഥാപിക്കുന്ന ഇവ 24 മണിക്കൂറും പ്രവർത്തിക്കും. മൊബൈൽ ഇന്ധന സ്റ്റേഷനുകൾ യാഥാർഥ്യമാകുന്നേതോടെ കൂടുതൽ വാഹന ഉടമകൾ ബാത്തിന എക്സ്പ്രസ് വേ ഉപയോഗിക്കുമെന്നാണ് ഗതാഗത മന്ത്രാലയത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.