മസ്കത്ത്: സംരക്ഷിത വിഭാഗത്തിൽപെടുന്ന അറേബ്യൻ ഗസെല്ലെകളെ വേട്ടയാടി കൊലപ്പെടുത്തിയ ആറു പേരെ മസ്കത്തിൽ പിടികൂടി. വന്യജീവി സംരക്ഷണ വിഭാഗം റോയൽ ഒമാൻ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നാല് അറേബ്യൻ ഗസെല്ലെകളെയാണ് ഇവർ കൊലപ്പെടുത്തിയത്. യിത്തി മേഖലയിൽനിന്ന് കാട്ടുപക്ഷികളെയും ഇവർ വേട്ടയാടിയതായി അധികൃതർ അറിയിച്ചു.
അറേബ്യൻ ഗസെല്ലെകൾ, ഒാറിക്സ്, മാൻ എന്നിവയെ പരിസ്ഥിതി സംരക്ഷണ കേന്ദ്രത്തിൽ കയറി വേട്ടയാടുന്നത് അഞ്ചുവർഷം വരെ തടവും അയ്യായിരം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ ജൂണിൽ ഖുറിയാത്തിൽനിന്ന് രണ്ടു വേട്ടക്കാരെ ആയുധങ്ങളുമായി പിടികൂടിയിരുന്നു. ഫെബ്രുവരിയിലും സമാന സംഭവം നടന്നിരുന്നു. വാദിസരീൻ സംരക്ഷണ കേന്ദ്രത്തിൽ വന്യജീവി വാർഡൻമാർക്ക് എതിരെ വെടിയുതിർത്ത വേട്ടക്കാരുടെ സംഘത്തെയാണ് അന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.