പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ
മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപം വീണ്ടും അപകടം. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആദം-തുംറൈത്ത് റോഡിൽ അടുത്തിടെ നിരവധി വാഹനാപകടങ്ങളാണ് നടന്നത്.
ഖരീഫ് സീസൺ ആരംഭിച്ചതോടെ നല്ല വാഹന തിരക്കാണ് ഈ പാതയിൽ അനുഭവപ്പെടുന്നത്. ജൂൺ 26നുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. 19നുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടിരുന്നു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം ഹൈമക്ക് സമീപത്തുവെച്ച് ടയര്‍ പൊട്ടിയാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് ട്രക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
അതേസമയം, ഖരീഫ് കാലത്തെ വാഹനാപകടങ്ങൾ കുറക്കാൻ കർശന നടപടിയാണ് ആർ.ഒ.പി കൈകൊണ്ടിട്ടുള്ളത്. ദോഫറിലേക്കുള്ള പാതകളിൽ നിലവിൽ പട്രോളിങ് നടത്തുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ ചെക്ക്പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ചെക്ക്പോയന്റുകളിലെത്തി സഞ്ചാരികൾക്ക് സഹായവും തേടാവുന്നതാണ്. വിവിധ ഇടങ്ങളിൽ ബോധവത്കരണവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.