മസ്കത്ത്: മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ചര മണിക്കൂറിലധികം വൈകി. തിങ്കളാഴ്ച രാവിലെ 10.55ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് നാലേ മുക്കാലോടെയാണ് പുറപ്പെട്ടത്. വിമാനം വൈകുമെന്നും 12.30ഒാടെയാണ് പുറപ്പെടുകയെന്നും കാട്ടി രാവിലെ മെസേജ് ലഭിച്ചതായി യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി മൻസൂർ പറഞ്ഞു. ഇതനുസരിച്ച് വിമാനത്താവളത്തിലെത്തിയപ്പോൾ പുറപ്പെടുന്ന സമയം വീണ്ടും ൈവകുമെന്നും 2.55 ആകുമെന്നും പറഞ്ഞു.
തുടർന്ന് യാത്രക്കാർക്ക് ഉച്ചഭക്ഷണം നൽകുകയും ചെയ്തു. പിന്നീട് ഗേറ്റിൽ ഒരുമണിക്കൂറോളം ഇരുത്തിയ ശേഷം 3.15ഒാടെ വിമാനത്തിൽ കയറ്റി. വിമാനത്തിനുള്ളിലും ഒന്നര മണിക്കൂറോളം ഇരിക്കേണ്ടി വന്നതായും വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൻസൂർ പറഞ്ഞു. പ്രായമായവരും കുട്ടികളുമടക്കം വിമാനം നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. കാത്തിരിപ്പ് ഇവരെയും പ്രയാസത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.