മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവിസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കും തുടർന്ന് മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമാണ് സർവിസ്. ഒരാഴ്ച വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ഉപകാരപ്പെടുന്നതായിരിക്കും സർവിസ്. കൊച്ചിയിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം ഒമ്പതു മണിക്ക് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മസ്കത്തിൽനിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകീട്ട് 3.15ന് കണ്ണൂരിലെത്തും. കൊച്ചി-മസ്കത്ത് റൂട്ടിൽ 116 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മസ്കത്തിൽനിന്ന് കണ്ണൂരിേലക്ക് 131 റിയാൽ മുതലാണ് നിരക്ക്.
ഇതിനിടെ, കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കുലർ പ്രകാരം ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പാക്കണം. ഇത് പരിശോധിച്ചശേഷം മാത്രമേ ബോർഡിങ് അനുവദിക്കാൻ പാടുള്ളൂ. അല്ലാത്ത വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച പുലർച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നത്. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമുള്ള വിമാന സർവിസുകൾ തടസ്സമില്ലാതെ തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.