വാഹനാപകടം: അഞ്ചു സ്വദേശികൾ മരിച്ചു

മസ്കത്ത്: സലാല-മസ്കത്ത് ഹൈവേയിൽ വീണ്ടും വാഹനാപകടം. ശനിയാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ അഞ്ച് ഒമാനികൾ മരണപ്പെട്ടു. ഹൈമയിൽനിന്ന് 100 കിലോമീറ്റർ അകലെ അൽ സമാഇൗമിനടുത്ത് മസ്കത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നാലു കുട്ടികളും പിതാവുമാണ് മരണപ്പെട്ടതെന്ന് ഹൈമ ആശുപത്രിയധികൃതർ പറഞ്ഞു. അപകടത്തിെൻറ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇൗമാസം ഇത് മൂന്നാം തവണയാണ് ആദം -തുംറൈത്ത് ഹൈവേയിൽ ദാരുണമായ അപകടമുണ്ടാകുന്നത്. വെള്ളിയാഴ്ച രാവിലെ ഹൈമക്കടുത്തുണ്ടായ അപകടത്തിൽ ഒരു സ്വദേശി മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 14ന് ഹൈമയിൽനിന്ന് 40 കിലോമീറ്റർ അകലെ ട്രെയിലറും മൂന്നു കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു സൗദി സ്വദേശികളാണ് മരിച്ചത്. ആഗസ്റ്റ് മൂന്നിന് അൽ സമാഇൗമിൽ തന്നെയുണ്ടായ അപകടത്തിൽ നാലു യു.എ.ഇ സ്വദേശികളും മരണപ്പെട്ടിരുന്നു. 
 

Tags:    
News Summary - accident-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.