വാഹനാപകടം: മസ്കത്തിൽ മൂന്നുപേർ മരിച്ചു 

മസ്കത്ത്: ഖുറൈയാത്തിൽ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശിയടക്കം മൂന്നുപേർ മരിച്ചു. ബംഗ്ലാദേശ് സ്വദേശിയും ടാക്സി ഒാടിച്ചിരുന്ന സ്വദേശിയുമാണ് മരിച്ച മറ്റുള്ളവർ. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. 

സൂറിലേക്ക് വരുകയായിരുന്ന ടാക്സി മുന്നിൽ സഞ്ചരിച്ച ട്രെയിലറിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് വിവരം. മരിച്ച ഹൈദരാബാദ് സ്വദേശി അബ്ദുറഹീം സൂർ സൂഖിലെ കടയിൽ ജോലിക്കാരനായിരുന്നു. അവധിക്ക് നാട്ടിൽ പോയ ശേഷം തിരിച്ചുവരുംവഴിയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ഖുറൈയാത്ത് ആശുപത്രി മോർച്ചറിയിൽ. 

സലാല റോഡിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിെൻറ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ദാരുണമായ അപകടം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അൽ സമാഇൗമിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് യു.എ.ഇ സ്വദേശികൾ മരിച്ചത്. അതിന് ഏതാനും ദിവസംമുമ്പ് ദാഹിറ ഗവർണറേറ്റിൽ വാഹനാപകടത്തിൽ അഞ്ച് യമൻ സ്വദേശികളും മരിച്ചിരുന്നു. 

Tags:    
News Summary - accident -oman- oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.