മസ്കത്ത്: വിപണി നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് വിലയിലുണ്ടായ വ്യത്യാസം മൂലം ഉപഭോക്താക്കള്‍ റെഗുലര്‍ പെട്രോളിലേക്ക് കൂടുതലായി തിരിയുന്നു. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ 127 ശതമാനം വര്‍ധനവാണ് റെഗുലര്‍ പെട്രോളിന്‍െറ ഉല്‍പാദനത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 7.58 ലക്ഷം ബാരലായിരുന്ന ഉല്‍പാദനം ഈ വര്‍ഷം 17.2 ലക്ഷം ബാരലായാണ് ഉയര്‍ന്നത്. അതേസമയം, സൂപ്പര്‍ പെട്രോളിന്‍െറ ഉല്‍പാദനത്തില്‍ 11.1 ശതമാനത്തിന്‍െറ കുറവുണ്ടായി.
52 ലക്ഷം ബാരലില്‍നിന്ന് 46.2 ലക്ഷം ബാരലായാണ് സൂപ്പര്‍ പെട്രോള്‍ ഉല്‍പാദനം കുറഞ്ഞതെന്ന് ഓര്‍പികിന്‍െറ കണക്കുകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തം പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലാകട്ടെ 6.1 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷത്തെ 20.16 ദശലക്ഷം ബാരലില്‍നിന്ന് 18.94 ദശലക്ഷം ബാരലായാണ് ഇത് കുറഞ്ഞത്.
ഇതില്‍ വിമാന ഇന്ധനത്തിന്‍െറ ഉല്‍പാദനം മാത്രം 46.4 ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍.പി.ജി അടക്കം മറ്റ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലെല്ലാം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം 2.02 ദശലക്ഷം റെഗുലര്‍ പെട്രോളും 23.34 ദശലക്ഷം സൂപ്പര്‍ പെട്രോളുമാണ് ഓര്‍പിക് ഉല്‍പാദിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.