രാജ്യത്തെ നിത്യോപയോഗ  സാധനങ്ങളുടെ വിലയില്‍ വര്‍ധന

മസ്കത്ത്: മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനവെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് പണപെരുപ്പം 0.11 ശതമാനം വര്‍ധിച്ചപ്പോള്‍ ഈ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 0.31 ശതമാനത്തിന്‍െറ കുറവുണ്ടായി. 
ഉപഭോക്താവിന് അത്യാവശ്യം വേണ്ട ഉല്‍പന്നങ്ങളുടെയെല്ലാം വിലയില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് വര്‍ധനവുണ്ടായി. ഭവന, ജല, വൈദ്യുതി, ഗ്യാസ് അടക്കമുള്ള ഇന്ധനങ്ങള്‍ എന്നിവയുടെ ചെലവ് 0.44 ശതമാനം വര്‍ധിച്ചു. ഗതാഗത ചെലവാകട്ടെ 1.31 ശതമാനമാണ് കൂടിയത്. ഫര്‍ണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും അറ്റകുറ്റപ്പണിയുടെയും ചെലവില്‍ 0.8 ശതമാനത്തിന്‍െറ വര്‍ധന ഉണ്ടായി. 
വിദ്യാഭ്യാസ ചെലവ് 3.03 ശതമാനം കൂടിയപ്പോള്‍ ആരോഗ്യ  ചെലവുകളില്‍ 1.46 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായി. അതേസമയം, ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തില്‍ 1.38 ശതമാനത്തിന്‍െറയും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിഭാഗത്തില്‍ 0.34 ശതമാനത്തിന്‍െറയും കുറവുണ്ടായി. വാര്‍ത്താവിനിമയത്തില്‍ 0.12 ശതമാനത്തിന്‍െറയും വിനോദവിഭാഗത്തില്‍ 0.24 ശതമാനത്തിന്‍െറയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
മസ്കത്ത് ഗവര്‍ണറേറ്റില്‍ 0.29 ശതമാനവും ദോഫാറില്‍ 0.77 ശതമാനവും സാധനവില വര്‍ധിച്ചപ്പോള്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ 0.33 ശതമാനത്തിന്‍െറ കുറവ് പണപെരുപ്പത്തിലുണ്ടായി. വടക്ക്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടുമില്ല. 
അതേസമയം, ഫെബ്രുവരിയെ അപേക്ഷിച്ച് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ കുറഞ്ഞു. ഭക്ഷണപാനീയങ്ങളുടെ വിലയില്‍ 0.46 ശതമാനത്തിന്‍െറയും ഗതാഗത ചെലവില്‍ 1.02 ശതമാനത്തിന്‍െറയും കുറവുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.