വിദേശ നിക്ഷേപത്തിൽ 19 ശതമാനം വർധന

മസ്കത്ത്: രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവെന്ന് കണക്കുകൾ. ഈ വർഷത്തെ ആദ്യപാദത്തില്‍ 19 ശതമാനം വര്‍ധിച്ച് 18 ശതകോടി റിയാലോളമായി നിക്ഷേപം.

കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 15.07 ശതകോടി റിയാല്‍ ആയിരുന്നു.

2.87 ശതകോടി റിയാലിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യു.കെ ആണ് മുന്നിൽ. 8.495 ശതകോടി നിക്ഷേപമാണ് ഇവിടെനിന്ന് ലഭിച്ചത്. രാജ്യത്തെ ആകെ വിദേശ നിക്ഷേപങ്ങളുടെ 47 ശതമാനത്തില്‍ കൂടുതലാണിത്.

2.666 ശതകോടി റിയാല്‍ നിക്ഷേപവുമായി യു.എസ് ആണ് രണ്ടാം സ്ഥാനത്ത്. 1.23 ശതകോടി റിയാലുമായി യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്.എണ്ണ, പ്രകൃതി വാതക മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്- 11.8 ശതകോടി. 21.8 ശതമാനമാണ് ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഉൽപാദന മേഖലയാണ് രണ്ടാമത്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ഈ മേഖലയിലെ നിക്ഷേപത്തില്‍ 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 0.16 ശതകോടി റിയാൽ നിക്ഷേപമാണ് ഈ വർഷം ലഭിച്ചത്.

Tags:    
News Summary - 19% increase in foreign investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.