മസ്കത്ത്: കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ 12 മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ കൂടി രാജ്യത്ത് പ്രവർത്തനമാരംഭിച്ചു. പർവത പ്രദേശങ്ങളിലും വിദൂര മേഖലകളിലും ആടുമാടുകളെ വളർത്തുന്നവരെ ലക്ഷ്യമിട്ട് 2014ൽ തുടങ്ങിയ പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. കാർഷിക-ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഡെവലപ്മെൻറ് ഒമാെൻറ ധനസഹായത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. 2014ൽ പദ്ധതി തുടക്കമിട്ട് ഇതുവരെ 66,779 മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.