കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾക്ക് പ്രവേശനം അനുവദിക്കാത്തത് തെറ്റായ തീരുമാനമാണെന്ന് ഹമദ് മുഹമ്മദ് അൽ മതർ എം.പി. അന്താരാഷ്ട്ര അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചതിന് ശേഷവും തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് എത്താൻ കഴിയാത്തത് ശരിയല്ല.
സ്വദേശി വീടുകളിലേക്കും സ്വകാര്യമേഖലയിലേക്കും ജോലിക്കാരുടെ അടിയന്തര ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലാളികൾ എത്താത്തത് കുവൈത്തിലെ തൊഴിൽ മേഖലക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവരുടെ ശബ്ദമാണ് എം.പി പ്രകടിപ്പിക്കുന്നത്.
മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികളും തൊഴിലിടത്തിലേക്ക് എത്താൻ കഴിയുന്ന സാഹചര്യം കാത്തുകഴിയുകയാണ്.
ഖത്തർ ഉൾപ്പെടെ രാജ്യങ്ങൾ ഇടത്താവളമാക്കി ചുരുക്കം ചിലർ ഇതിനകം കുവൈത്തിലെത്തി. ക്വാറൻറീൻ ചെലവും വൻ വിമാന ടിക്കറ്റ് നിരക്കും കാരണം ഭൂരിഭാഗം ആളുകളും ഇൗ വഴി സ്വീകരിച്ചിട്ടില്ല.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് വൈകാതെ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പ്രതീക്ഷയിലാണ് നാട്ടിലുള്ളവർ കഴിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും ഇഖാമ കാലാവധി ചുരുങ്ങിവരുന്നതും പലർക്കും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.