കുവൈത്ത് സിറ്റി: നിർണായകമായ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന തിന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം ശനിയാഴ്ച രാവി ലെ പുറപ്പെട്ടു. ഇൻഡിഗോ എയർലൈൻസിൽ സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിെൻറ നേ തൃത്വത്തിൽ നൂറോളം കെ.എം.സി.സി നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വോട്ടുചെയ്യാൻ പോയത്. കുവൈത്ത് കെ.എം.സി.സി ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. വൈകീട്ട് മൂന്നിന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവർത്തകർ നേരെ പ്രചാരണച്ചൂടിലേക്കിറങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.
മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. മറ്റു സംസ്ഥാന ഭാരവാഹിയായ എം.ആർ. നാസർ, ഹാരിസ് വള്ളിയോത്ത്, മുൻ കേന്ദ്ര സെക്രട്ടറിയും കോഴിക്കോട് ജില്ല പ്രസിഡൻറുമായ ഫാസിൽ, കൊല്ലം തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഹകീം, കോഴിക്കോട് ജില്ല സെക്രട്ടറി ഷാനവാസ് കാപ്പാട് മറ്റു ജില്ല- മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.
വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ മുൻ കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, കോഒാഡിനേറ്റർ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ടി.ടി. ഷംസു, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, ജില്ലാ - മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ പുറപ്പെടുന്നുണ്ടെന്ന് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.