കുവൈത്ത് സിറ്റി: ഗതാഗത കേസുകൾ ഇനി സാധാരണ കോടതികൾ കൈകാര്യം ചെയ്യും. 1960ലെ 22ാം നമ്പർ നിയമം റദ്ദാക്കി 2025ലെ 155ാം നമ്പർ പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. മൂന്ന് മാസത്തിനകം പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഗതാഗത കുറ്റകൃത്യങ്ങൾ ഇനി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ക്രിമിനൽ ഡിവിഷനുകൾ പരിഗണിക്കും. സ്വതന്ത്ര ട്രാഫിക് കോടതി നിലനിർത്തേണ്ട ആവശ്യമില്ലെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ അനുസരിച്ചായിരിക്കും ഇനി എല്ലാ ഗതാഗത കേസുകളും പരിഗണിക്കുക.
കോടതി വിധികളും അപ്പീലുകളും ഉൾപ്പെടെ എല്ലാ നടപടികളും ഏകീകൃത നിയമപ്രകാരം നടപ്പാക്കും. വ്യത്യസ്ത നിയമങ്ങൾ നീക്കം ചെയ്ത് നിയമനടപടികളിൽ ഏകോപനം ഉറപ്പാക്കുക ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു. പുതിയ ഉത്തരവ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉടൻ നടപ്പിലാക്കണമെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.