കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും പ്രഫഷനലായും പ്രവർത്തിക്കണമെന്ന് ഉണർത്തി വാർത്താവിനിമയ മന്ത്രാലയം. ദേശീയ താൽപര്യം മുൻനിർത്തി വാർത്തകൾ നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.നിലവിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രാദേശിക വാർത്താ ഏജൻസികളുടെ കവറേജുകൾ മന്ത്രാലയം പിന്തുടരുന്നുണ്ട്. ചില പ്ലാറ്റ്ഫോമുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാധ്യമ നിയമ ലംഘകരിൽ നിരവധി പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം നിയമം അനുശാസിക്കുന്ന രീതിയിൽ സംരക്ഷിക്കപ്പെടുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉത്തരവാദിത്തത്തോടെയും പ്രഫഷനലായും വിനിയോഗിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.