വ്യാഴാഴ്ച മുതൽ ടാക്സിയിൽ മൂന്ന് യാത്രക്കാരാകാം

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച മുതൽ ടാക്സികളിൽ മൂന്ന് യാത്രക്കാരെ അനുവദിക്കും. ടാക്സി കമ്പനികളും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗും തത്തി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്ന നിബന്ധനയോടെ ജൂലൈ 28 ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ടാക്സി ഒാട്ടത്തിന് അനുമതി ലഭിക്കുന്നത്. സർവീസ് പുനരാരംഭിച്ചെങ്കിലും വേണ്ടത്ര യാത്രക്കാരെ കിട്ടാതെ ടാക്സികൾ പ്രയാസത്തിലായിരുന്നു.

ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാല് മുതൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ട് ദീനാർ വരെ വരുന്ന വാടക കമ്പനിക്ക് നൽകുകയും കാർ അറ്റകുറ്റപണി സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്. ഒാട്ടം നിലച്ച സമയത്ത് കമ്പനികൾക്ക് വാടക നൽകിയിരുന്നില്ല. ഒാട്ടം പുനരാരംഭിച്ചത് മുതൽ കമ്പനിക്ക് വാടക നൽകേണ്ടി വരികയും എന്നാൽ, അതനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരികയും ചെയ്യുന്നു. ഒാട്ടമില്ലാത്തതിനാൽ ചില ഡ്രൈവർമാർ കമ്പനിക്ക് മേൽവാടക നൽകുന്നതിൽ ഒഴികഴിവ് പറയുന്നതാണ് കമ്പനികളെ സർക്കാറിന് നിവേദനം സമർപ്പിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിൽ ടാക്സി സർവീസ് നിർത്തിവെച്ചിരുന്നത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാക്സി തൊഴിലാളികളും പ്രയാസം അനുഭവിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.