കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് ഗണ്യമായ തോതിൽ വർധിക്കുമെന്ന് റിപ്പോർട്ട്. ചൂട് 50 ഡിഗ്രിയും കടന്ന് മുന്നോട്ടുകുതിക്കുന്നെന്നാണ് പ്രവചനം. കുവൈത്ത് കാലാവസ്ഥാ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പകലുകളിലും രാത്രിയുടെ ആദ്യ സമയങ്ങളിലുമായിരിക്കും കടുത്ത ചൂട് അനുഭവപ്പെടുക. രാത്രിയുടെ അവസാനത്തിൽ ചൂട് മിതമായ നിലയിലേക്ക് താഴും. ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദമാണ് കുവൈത്തുൾപ്പെടെ മേഖലയിൽ ചൂട് വർധിക്കാൻ കാരണം. അതിനിടെ, 47- 49 ഡിഗ്രിയാണ് വ്യാഴാഴ്ച പകലിൽ രാജ്യത്ത് അനുഭവപ്പെട്ട ഉയർന്ന ചൂടെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ദിവസം രാത്രികാലങ്ങളിൽ അനുഭവപ്പെട്ടത് 30 ഡിഗ്രി ചൂടാണ്.
അതേസമയം, ഈവർഷം ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂട് ഇന്നുണ്ടായേക്കുമെന്നും പ്രവചനമുണ്ട്.
48-50 ഡിഗ്രിയോളം ചൂട് ഉയർന്നേക്കാമെന്നാണ് പ്രവചനം. മണിക്കൂറിൽ 15- 45 കിലോമീറ്റർ വേഗത്തിൽ വടക്ക്- പടിഞ്ഞാറൻ കാറ്റടിക്കാൻ ഇടയുണ്ടെന്നും അബ്ദുൽ അസീസ് അൽ ഖറാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.